المشاركات

عرض المشاركات من نوفمبر, 2025

പുച്ഛിച്ചവർക്ക് മറുപടിയുമായി ഹർഷിത് റാണ, ഒരൊറ്റ ഓവറിൽ രണ്ട് വിക്കറ്റ്, വീഡിയോ ഇതാ..

صورة
 പുച്ഛിച്ചവർക്ക് മറുപടിയുമായി ഹർഷിത് റാണ, ഒരൊറ്റ ഓവറിൽ രണ്ട് വിക്കറ്റ്, വീഡിയോ ഇതാ.. 2024 ഐ പി എൽ കൊൽക്കത്ത വിജയിച്ചതോടെയാണ് ഹർഷിത് റാണയുടെ പേര് ക്രിക്കറ്റ്‌ പ്രേമികളുടെ ഇടയിൽ ചർച്ചയായത്. കൊൽക്കത്തക്ക് അന്ന് കിരീടം നേടി കൊടുക്കനതിൽ നിർണായക പങ്ക് അദ്ദേഹം വഹിച്ചിരുന്നു. തുടർന്ന് ഇന്ത്യൻ ടീമിലേക്ക് വിളി എത്തി. ശേഷം ഗംഭീർ ഇന്ത്യൻ പരിശീലകനായി. തുടർന്ന് ഇന്ത്യൻ ടീം പ്രഖ്യാപിക്കുമ്പോഴെക്കയും ഹർഷിത് റാണയുടെ പേര് ടീം ലിസ്റ്റിൽ ആദ്യം ചേർക്കപ്പെട്ടു. ഇതിനെതിരെ ശക്തമായ ആക്ഷേപങ്ങൾ ഉണ്ടായി. എന്നാൽ ചുരുക്കം മികച്ച പ്രകടനങ്ങളും അദ്ദേഹത്തിന്റെ പേരിൽ നിന്നുണ്ടായി. റാഞ്ചി ദക്ഷിണ ആഫ്രിക്കെതിരെ ആദ്യ ഇലവനിൽ എത്തിയപ്പോഴും ഇതേ വിവാദങ്ങൾ ഉണ്ടായി. എന്നാൽ ഈ തവണ തന്നെ ഏല്പിച്ച പണി വൃത്തിക്ക് ചെയ്തിരിക്കുകയാണ് താരം.ഇന്ത്യയുടെ 350 റൺസ് പിന്തുടരാൻ ഇറങ്ങിയ ദക്ഷിണ ആഫ്രിക്ക. ന്യൂ ബോളുമായി ഹർഷിത് എത്തുന്നു. ആദ്യ പന്ത് ഒരു വൈഡ് ഡെലിവറി. ഇവനിൽ നിന്ന് ഇത് പ്രതീക്ഷിച്ചാൽ മതി എന്നാ രീതിയിൽ നിന്ന് ആരാധകർ. അടുത്ത പന്ത് ഒരു ലെങ്ത് ബോൾ, റിക്കിലിട്ടന്റെ പ്രതിരോധം തകരുന്നു. റിക്കിൽടൺ ഗോൾഡൻ ഡക്ക്. അടുത്തത് എത്തിയത് ദക്ഷിണ ആഫ...

ഇത് സൂപ്പർമാൻ ബ്രെവിസ്!!,, പറക്കും ക്യാച്ചുമായി ജൂനിയർ എ ബി ഡി, വീഡിയോ ഇതാ..

صورة
 ഇത് സൂപ്പർമാൻ ബ്രെവിസ്!!,, പറക്കും ക്യാച്ചുമായി ജൂനിയർ എ ബി ഡി, വീഡിയോ ഇതാ.. ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർക്ക് ആവേശ നിമിഷങ്ങളാണ് റാഞ്ചിയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ജയ്സ്വാലിനെ ആദ്യമേ നഷ്ടമായി. എന്നാൽ അവിടെ ഓരോ ആരാധകരും കാത്തിരുന്ന നിമിഷം പിറക്കുകയായിരുന്നു.രോഹിത്തും കോഹ്ലിയും ഒരിക്കൽ കൂടെ തങ്ങളുടെ വില എന്താണെന്ന് തെളിയിക്കുകയായിരുന്നു. ഇരുവരും ചേർന്ന് 136 റൺസിന്റെ കൂട്ടുകെട്ട് സ്വന്തമാക്കി.51 പന്തിൽ 57 റൺസുമായി രോഹിത് മടങ്ങി. ജാൻസൻ രോഹിത്തിനെ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.എന്നാൽ പിന്നീട് വന്ന രുതുരാജിന് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ഇന്ത്യൻ ഇന്നിങ്സിന്റെ 27 മത്തെ ഓവർ. ഓവറിലെ മൂന്നാമത്തെ പന്ത്.ഓഫ്‌ സ്റ്റമ്പിന് പുറത്ത് ഒരു ലെങ്ത് ഡെലിവറി ബാർട്ടമാൻ എറിയുന്നു.രുതുരാജ് ഒരു കട്ടിന് ശ്രമിക്കുന്നു.പോയിന്റിൽ നിന്നിരുന്ന ഡെവാൾഡ് ബ്രെവിസ് ആ പന്തിന് വേണ്ടി ചാടുന്നു. ഒരൊറ്റ കൈ കൊണ്ട് തന്നെ പന്ത് കൈപിടിയിൽ ഒതുക്കുന്നു. ഒരു അത്ഭുത ക്യാച്ചും പിറക്കുന്നു. ഡെവാൾഡ് ബ്രെവിസിനെ ക്രിക്കറ്റ്‌ ആരാധകർക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ലല...

രാജാവ് അടിച്ചു തകർക്കുമ്പോൾ ഹിറ്റ്മാൻ അങ്ങനെ നോക്കി നിൽക്കാനാവില്ലലോ!!,ദേ പോകുന്നു രണ്ട് കുറ്റൻ സിക്സറുകൾ, വീഡിയോ ഇതാ..

صورة
 രാജാവ് അടിച്ചു തകർക്കുമ്പോൾ ഹിറ്റ്മാൻ അങ്ങനെ നോക്കി നിൽക്കാനാവില്ലലോ!!,ദേ പോകുന്നു രണ്ട് കുറ്റൻ സിക്സറുകൾ, വീഡിയോ ഇതാ.. ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർക്ക് ഞായറാഴ്ച ഏറെ സന്തോഷത്തിന്റെ ദിവസമാണ്. പണ്ട് തങ്ങളെ കോരി തരിപ്പിച്ചിട്ടുള്ള രോ -കോ കൂട്ടുകെട്ടുകൾ ഒരിക്കൽ കൂടെ അവർ കാണുകയാണ്.സിഡ്നിയിൽ എവിടെ നിർത്തിയോ അവിടെ തന്നെ ഇരുവരും റാഞ്ചി യിൽ തുടങ്ങുകയായിരുന്നു.കൂട്ടത്തിൽ അപകടകാരി കോഹ്ലി തന്നെയായിരുന്നു. കോഹ്ലിയുടെ കളി ആദ്യം കണ്ട് നീ രോഹിത് പിന്നീട് കൃത്യമായ ഇടവേളകളിൽ ബൗണ്ടറി കണ്ടെത്തുകയായിരുന്നു. അധികം സിക്സറുകൾക്ക് ശ്രമിക്കാതെ ഗ്യാപ്പുകൾ കണ്ടെത്തുകയായിരുന്നു അദ്ദേഹം. ഇതിന് ഇടയിൽ ഏകദിന ക്രിക്കറ്റിൽ തന്റെ 350 മത്തെ സിക്സും രോഹിത് കുറിച്ചു. ദക്ഷിണ ആഫ്രിക്ക ഇന്നിങ്സിന്റെ 15 മത്തെ ഓവറിലാണ് സംഭവം.ഓഫ്‌ സ്പിന്നർ സുബ്രയെൻ പന്ത് എറിയാൻ എത്തുന്നു. തന്റെ ആദ്യത്തെ പന്ത് ഓഫ്‌ സ്റ്റമ്പിന്റെ പുറത്ത് നിന്ന് ഒരു ഓഫ്‌ സ്പിൻ ഡെലിവറി. അത് ഒരു സ്ലോഗ് സ്വീപ്, സിക്സർ. രണ്ടാമത്തെ പന്ത്, സെയിം ഡെലിവറി, സെയിം ഷോട്ട്, സെയിം റിസൾട്ട്‌, വീണ്ടും സിക്സർ. തന്റെ ഏകദിന ക്രിക്കറ്റ്‌ കരിയറിലെ 351 സിക്സറുകൾ ഇത് വരെ രോഹിത് സ്...

ഇതാണ് വിന്റജ് കോഹ്ലി, 146 കിലോമീറ്ററിൽ വന്ന പന്തിനെ ബർഗർ കണ്ടത് ഗാലറിയിൽ, വീഡിയോ ഇതാ....

صورة
 ഇതാണ് വിന്റജ് കോഹ്ലി, 146 കിലോമീറ്ററിൽ വന്ന പന്തിനെ ബർഗർ കണ്ടത് ഗാലറിയിൽ, വീഡിയോ ഇതാ.... വിരാട് കോഹ്ലി ലോക ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാൾ എന്നാ കാര്യത്തിൽ ആർക്കും ഒരു സംശയം കാണില്ല. എന്നാൽ നിലവിൽ ഒരൊറ്റ ഫോർമാറ്റിൽ മാത്രമാണ് അദ്ദേഹം കളിക്കുന്നത്.2027 ഏകദിന ലോകക്കപ്പ് തന്നെയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഇനിയുള്ള ഓരോ ഏകദിന മത്സരവും കോഹ്ലിക്ക് നിർണായകമാണ്. ഒരു മത്സരത്തിൽ പോലും പരാജയപ്പെട്ടാൽ മാനേജ്മെന്റിൽ നിന്ന് പുറത്തേക്കുള്ള വാതിൽ തുറക്കുമെന്ന് ഉറപ്പാണ്. അത് കൊണ്ട് തന്നെ കോഹ്ലി തന്റെ ഏറ്റവും മികച്ച നിമിഷങ്ങൾ നൽകുമെന്ന് ആരാധകർക്ക് ഉറപ്പായിരുന്നു. സിഡ്നീയിൽ ഓസ്ട്രേലിയക്കെതിരെ അതിന്റെ മിന്നലാട്ടങ്ങൾ കണ്ടതാണ്.സിഡ്നി എവിടെ നിർത്തിയോ അവിടെ തന്നെയാണ് അദ്ദേഹം തുടങ്ങിയിരിക്കുന്നത്. തന്റെ പഴയ കാലത്തേ ഓർമിപ്പിക്കുന്ന രീതിയിലാണ് അദ്ദേഹം ഞായറാഴ്ച റാഞ്ചിയിൽ ബാറ്റ് വീശിയത്. ഡ്രൈവുകളും, ലോഫ്റ്റ് ഷോട്ടുകൾ കൊണ്ട് കോഹ്ലി തകർത്ത് അടിക്കുകയാണ്. കൂട്ടിന് പ്രിയപ്പെട്ട രോഹിത്തുമുണ്ട്.എന്നാൽ ഇപ്പോൾ ക്രിക്കറ്റ്‌ ആരാധകർക്ക് ഇടയിലുള്ള ചർച്ച അദ്ദേഹം അടിച്ച ഒരു കിടിലൻ ലോഫ്റ്റ്ഡ് ഡ്രൈവ് ...

ഇങ്ങനെയുള്ള നിമിഷങ്ങൾക് വേണ്ടി തന്നെയാണ് ഞങ്ങൾ കാത്തിരിക്കുന്നത്, രാജാവിന്റെ രാജാകീയമായ ആ സ്ട്രൈറ്റ് ഡ്രൈവ് വീഡിയോ ഇതാ..

صورة
 ഇങ്ങനെയുള്ള നിമിഷങ്ങൾക് വേണ്ടി തന്നെയാണ് ഞങ്ങൾ കാത്തിരിക്കുന്നത്, രാജാവിന്റെ രാജാകീയമായ ആ സ്ട്രൈറ്റ് ഡ്രൈവ് വീഡിയോ ഇതാ.. ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾ ഏറെ സന്തോഷത്തിലാണ്. അവരുടെ പ്രിയപ്പെട്ട രോ -കോ ഒരിക്കൽ കൂടെ 22 വാരായിലേക്ക് ഇറങ്ങിയിരിക്കുകയാണ്. ആരാധകർക്ക് വേണ്ടി രോഹിത്ത് ശർമ്മയും വിരാട് കോഹ്ലിയും ഒരിക്കൽ കൂടെ തങ്ങളുടെ മികവ് തെളിയിക്കുകയാണ്. അവർ ഓരോ നിമിഷവും ക്രിക്കറ്റ്‌ ആരാധകർക്ക് നൽകുകയാണ്.അത്തരത്തിൽ ഒരു നിമിഷത്തെ പറ്റിയാണ് പറയാനുള്ളത്. ഈ നിമിഷത്തിന് ഉടമ സാക്ഷാൽ വിരാട് കോഹ്ലിയാണ്. എന്താണ് ഈ നിമിഷം എന്ന് പരിശോധിക്കാം. ഇന്ത്യൻ ഇന്നിങ്സിന്റെ 6 മത്തെ ഓവർ. ബർഗർ പന്ത് എറിയാൻ എത്തുന്നു. ഇതിനോടകം ജയ്സ്വാളിനെ പുറത്താക്കിയ ബർഗർ മികച്ച ഫോമിൽ പന്ത് എറിയുകയാണ്. ഒരു ഫുൾ ലെങ്ത് ഡെലിവറി, ഓഫ്‌ സ്റ്റമ്പിന് പുറത്ത് വരുന്നു. കോഹ്ലി ഓഫ്‌ സ്റ്റമ്പിലേക്ക് നടന്നു നീങ്ങുന്നു.സ്ട്രൈറ്റ് ബാറ്റ്,ഒരു ചെറിയ പുഷ്, മനോഹരമായ ബൗണ്ടറി, വീഡിയോ ചുവടെ ചേർക്കുന്നു. ടോസ് നഷ്ടപെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് ജയ്സ്വാലിനെ ടീം സ്കോർ 25 ൽ നിൽക്കേ നഷ്ടമായെങ്കിലും രോഹിത്തും കോഹ്ലിയും സിഡ്നിയിൽ എവിടെ നിർത്തിയോ അവിടു...

ആദ്യം ഇലനിൽ പന്തില്ല, തുടർച്ചയായി 19 തവണ ഏകദിനത്തിൽ ടോസ് നഷ്ടപെട്ട് ഇന്ത്യ.

صورة
ആദ്യം ഇലനിൽ പന്തില്ല, തുടർച്ചയായി 19 തവണ ഏകദിനത്തിൽ ടോസ് നഷ്ടപെട്ട് ഇന്ത്യ. ഇന്ത്യ ദക്ഷിണ ആഫ്രിക്ക ഏകദിന പരമ്പരക്ക് ഞായറാഴ്ച തുടക്കമായി. ടോസ് നേടിയ ദക്ഷിണ ആഫ്രിക്ക നായകൻ മാർക്രം ബൗളിംഗ് തിരഞ്ഞെടുത്തു.ദക്ഷിണ ആഫ്രിക്ക ബാവുമക്കും മഹാരാജിനും വിശ്രമം നൽകി. ഇന്ത്യക്ക് വീണ്ടും ടോസ് നഷ്ടമായി എന്നത് മറ്റൊരു വസ്തുത.  ഇന്ത്യക്ക് അവസാനമായി ഏകദിനത്തിൽ ടോസ് ലഭിച്ചത് 2023 ലോകക്കപ്പ് സെമി ഫൈനലിലാണ്.പിന്നീട് ഇത് വരെ കളിച്ച ഒരൊറ്റ ഏകദിന മത്സരത്തിൽ പോലും ഇന്ത്യക്ക് ടോസ് ലഭിച്ചിട്ടില്ല.പല നായകന്മാർ മാറി മാറി വന്നിട്ടും ഇന്ത്യക്ക് ഒരു ടോസ് വിജയിക്കാൻ സാധിച്ചില്ല.എന്തിനാണ് ടോസ് ഇട്ട് സമയം കളയുന്നത് എന്ന് ഒരുപറ്റം ആരാധകർ തന്നെ ചോദിച്ചു തുടങ്ങി.   ഇന്ത്യൻ ടീമിലേക്ക് വന്നാൽ രോഹിത്തിന് ഒപ്പം ജയ്സ്വാൾ ഓപ്പൺ ചെയ്യും.ശ്രെയസ് അയ്യറിന്റെ പരിക്ക് മൂലം നാലാം സ്ഥാനം രുതുരാജിന് ലഭിച്ചു. പന്ത് ടീമിൽ ഉൾപ്പെട്ടില്ല.ഹർഷിത് റാണയേ ആദ്യ ഇലവനിൽ ഉൾപെടുത്തിയിട്ടുണ്ട്. ഇരു ടീമുകളുടെയും ആദ്യ ഇലവൻ ഇങ്ങനെ ദക്ഷിണ ആഫ്രിക്ക : റിക്കിൽടൺ, ഡി കോക്ക്, മാർക്രം,ബ്രീറ്റ്സ്‌കി,ഡി സോർസി,ബ്രെവിസ്, മാർക്കോ ജാൻസൻ,കോർബിൻ ബോഷ്,സുബ...

ജഡേജയുടെ ഈ വാക്കുകൾ തന്നെ പറയും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിതാപകരമായ അവസ്ഥയെ...

صورة
 ജഡേജയുടെ ഈ വാക്കുകൾ തന്നെ പറയും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിതാപകരമായ അവസ്ഥയെ... ഇന്ത്യൻ ടെസ്റ്റ്‌ ക്രിക്കറ്റ്‌ ടീം ഒരിക്കൽ പോലും ഇല്ലാത്ത അത്ര മോശം അവസ്ഥയിലേക്കാണ് നിലവിൽ പോയികൊണ്ടിരിക്കുന്നത്.ചരിത്രത്തിൽ ആദ്യമായി തുടർച്ചയായ രണ്ട് ഹോം പരമ്പരകൾ വൈറ്റ് വാഷ് ചെയ്യപ്പെടുക എന്നാ നാണകേടിലേക്കാണ് ടീമിന്റെ പോക്ക്.ഇപ്പോൾ ഇതിനെ പറ്റി പ്രതികരിച്ചിരിക്കുകയാണ് രവീന്ദ്ര ജഡേജ. അദ്ദേഹത്തിന്റെ വാക്കുകൾ പരിശോധിക്കാം. "ക്രിക്കറ്റിൽ എല്ലാം സമയത്തെ അനുസരിച്ചിരിക്കും.ടോസ് ജയിക്കുന്നത് മുതൽ ഇത് വെളിപ്പെടും.ഈ വിക്കറ്റിൽ ടോസ് തങ്ങൾക്കാണ് ലഭിച്ചതെങ്കിൽ ഫലം മറ്റൊന്നായേനെ. പക്ഷെ ഇതെല്ലാം കളിയുടെ ഭാഗമാണ്." "ഇനി വരാനുള്ളതിനെ പറ്റി ചിന്തിക്കുക. അതായത് അഞ്ചാം ദിവസം.നല്ല മത്സരം പുറത്തെടുക്കുക. നന്നായി പ്രതിരോധിക്കുക.അഞ്ചാം ദിവസം തങ്ങൾ പൂർണമായി കളിച്ചാൽ തന്നെ അത് ഒരു വിജയമാണ്."  വിദേശത്ത് പോലും തോൽക്കാൻ മനസിലാത്ത ഒരു ഇന്ത്യൻ ടീം ഉണ്ടായിരുന്നു. ആ ടീമാണ് ഇപ്പോൾ സ്വന്തം നാട്ടിൽ പോലും സമനിലക്ക് വേണ്ടി കളിക്കാൻ പോലും ബുദ്ധിമുട്ടുന്നത്.ഇത്രത്തോളം പരിതാപകരമാണ് നിലവിൽ ഇന്ത്യൻ ടീമിന്റെ അവസ്ഥ. ഗുവാഹത്...

ഇത് ശെരിക്കും ഔട്ട് തന്നെയാണോ!, വിശ്വസിക്കാനാവാതെ ഇംഗ്ലണ്ട് ആരാധകരും, വീഡിയോ ഇതാ..

صورة
 ആഷേസ് ആവേശകരമായ അന്ത്യത്തിലേക്ക്. സ്റ്റാർക്ക് സ്വന്തം പേരിൽ കുറിച്ച പെർത്ത് ടെസ്റ്റ്‌ വാക്ക് തർക്കം കൊണ്ടും വിവാദം കൊണ്ടും സംഭവബഹുലമാണ്. ഹെഡും ഡക്കറ്റും ഉണ്ടായ വാക്ക് തർക്കം തന്നെ ഇതിന് ഉദാഹരണം. മാത്രമല്ല തീ തുപ്പുന്ന പന്തുകളുമായി ഫാസ്റ്റ് ബൗളേർമാരും കളം നിറയുകയാണ്. എന്നാൽ ഇപ്പോൾ പുതിയ ഒരു വിവാദം പെർത്തിൽ ഉടൽ എടുത്തിരിക്കുകയാണ്.ഇംഗ്ലണ്ട് ഇന്നിങ്സിന്റെ 28 മത്തെ ഓവർ. ജാമി സ്മിത്ത് ബാറ്റ് ചെയ്യുന്നു. ഡോഗ്ഗെറ്റാണ് ബൗൾ എറിയുന്നത്.ഇംഗ്ലണ്ട് ഈ സമയം 6 ന്ന് 104 റൺസ് എന്നാ നിലയിലാണ്. ലെഗ് സൈഡിലുടെ ഒരു ഷോർട്ട് ബോൾ ഡോഗ്ഗെറ്റ്‌ തൊടുത്തു വിടുന്നു. ജാമി സ്മിത്ത് അത് പുൾ ചെയ്യാൻ ശ്രമിക്കുന്നു.ഓസ്ട്രേലിയ അപ്പീൽ ചെയ്യുന്നു. അമ്പയർ നിതിൻ മേനോൻ നോട്ട് ഔട്ട്‌ വിളിക്കുന്നു.എന്നാൽ ക്യാരി അത് ഉറപ്പായിട്ടും ഔട്ട്‌ ആണെന്ന് പറയുന്നു. ഓസ്ട്രേലിയ നായകൻ സ്മിത്ത് റിവ്യൂ എടുക്കുന്നു. അമ്പയർ പല രീതിയിൽ പരിശോധിക്കുന്നു. സൈഡ് അംഗിളിൽ പന്തിൽ ബാറ്റിൽ കൊണ്ടിട്ടിലെന്ന് രീതിയിൽ വ്യക്തമാകുന്നു. എന്നാൽ സ്നിക്കോയിൽ ചെറിയ ഒരു വ്യതിയാനം കാണിക്കുന്നു. മാത്രമല്ല ശബ്ദവും പുറത്ത് വരുന്നു.എന്നാൽ വ്യക്തമായ തെളിവുകൾ ഇല്ലാതെ തന്ന...

ഈ ടെസ്റ്റ്‌ രണ്ട് ദിവസം കൊണ്ട് തീരുമോ, ഒറ്റ ഓവറിൽ രണ്ട് വിക്കറ്റുമായി ബോളണ്ട്, ആഷേസ് ആവേശകരമാകുന്നു, വീഡിയോ ഇതാ..

صورة
 വർഷങ്ങൾക്ക് ശേഷം ഓസ്ട്രേലിയിൽ ഒരു ടെസ്റ്റ്‌ വിജയം തേടിയാണ് ഇംഗ്ലണ്ട് പെർത്തിൽ ഇറങ്ങിയത്. അത് കൊണ്ട് തന്നെ ടോസ് നേടിയ സ്റ്റോക്സ് ഒന്നാം ദിവസം ബാറ്റിംഗ് തിരഞ്ഞെടുത്തു.എന്നാൽ ഇംഗ്ലണ്ട് ബാറ്റർമാർ സ്റ്റാർക്കിന് മുന്നിൽ തകർന്നു.ബാസ് ബോൾ കളിച്ചു തകർന്നുവെന്ന് പറയുന്നതാവും കുറച്ചു കൂടെ ശെരി. ഓസ്ട്രേലിയക്ക് വേണ്ടി സ്റ്റാർക്ക് 7 വിക്കറ്റ് സ്വന്തമാക്കി. ഇംഗ്ലണ്ട് 172 റൺസ് പുറത്തായി. ഓസ്ട്രേലിയക്ക് സ്റ്റാർക്കായിരുനെകിൽ ഇംഗ്ലണ്ടിന് അത് സ്റ്റോക്സായിരുന്നു. നായകൻ മുന്നിൽ നിന്ന് തന്നെ നയിച്ചു. സ്റ്റോക്സിന്റെ 5ഫർ ന്റെ മികവിൽ ഇംഗ്ലണ്ടിന് 40 റൺസ് ലീഡും ലഭിച്ചു. രണ്ടാം ദിവസം രണ്ടാം ഇന്നിങ്സിന് ഇംഗ്ലണ്ട് ഇറങ്ങുകയാണ്. ആദ്യ സെഷൻ കഴിയുന്നത് വരെ എല്ലാം ശുഭമായിരുന്നു. എന്നാൽ പിന്നീട് ഇന്ത്യയുടെ കയ്യിൽ നിന്ന് ബോർഡർ ഗവസ്‌കർ ട്രോഫി നേടിയെടുത്ത സാക്ഷാൽ ബോളണ്ട് പെർത്തിൽ അവതരിക്കുകയായിരുന്നു.തന്റെ ഒരു സ്പെൽ കൊണ്ട് തന്നെ അദ്ദേഹം മത്സരത്തിൽ ഓസ്ട്രേലിയക്ക് മേൽകൈ നൽകി. ആദ്യം മികച്ച ഫോമിൽ കളിച്ചു കൊണ്ടിരുന്ന ഡക്കറ്റ്. ഒരു ഗുഡ് ലെങ്ത് ഡെലിവറിയിൽ എഡ്ജ് എടുത്ത് സ്മിത്തിന്റെ കയ്യിൽ അവസാനിച്ചു.എന്നാൽ തന്റെ അടുത്ത ഓവർ ഇ...

ഇതാണ് ബുമ്ര!!, മാർക്രത്തിന്റെ പ്രതിരോധ തകർത്ത് വിക്കറ്റ് വീഡിയോ ഇതാ..

صورة
  ലോക കണ്ട എക്കാലത്തെയും മികച്ച ബൗളേർമാരിൽ ഒരാളാണ് ബുമ്ര. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓൾ ഫോർമാറ്റ്‌ ബൗളേർ എന്ന് നിസ്സംശയം പറയാൻ കഴിയുന്ന ബൗളേർ.ഏതു സാഹചര്യത്തിലും മികച്ച രീതിയിൽ പന്ത് എറിയുന്ന കഴിയുന്ന താരം. ഒരിക്കൽ കൂടി താൻ എന്താണെന്ന് അദ്ദേഹം തെളിയിച്ചിരിക്കുകയാണ്. ഇന്ത്യ ദക്ഷിണ ആഫ്രിക്ക രണ്ടാം ടെസ്റ്റ്‌ മത്സരം. ടോസ് നേടിയ ദക്ഷിണ ആഫ്രിക്കൻ നായകൻ ടെമ്പ ബാവുമാ ബാറ്റിംഗ് തിരഞ്ഞെടുത്തു. നായകന്റെ തീരുമാനം ശെരിവെക്കുന്ന രീതിയിൽ തന്നെ ഇരു ഓപ്പനർമാരും ബാറ്റ് വീശി. റിക്കൾട്ടനും മാർക്രവും ഒരിക്കൽ കൂടെ ഫിഫ്റ്റി കൂട്ടുകെട്ട് സ്വന്തമാക്കി. ഇന്ത്യ പല ബൗളേർമാരെ മാറ്റി മാറ്റി പരീക്ഷിച്ചു. എന്നാൽ ഫലമുണ്ടായില്ല. ഒടുവിൽ ആദ്യ സെഷന്റെ അവസാന ഓവർ. ബുമ്രയുടെ ഫുൾ ലെങ്ത് ഡെലിവറി. ഈ തവണ ഡ്രൈവ് ചെയ്യാൻ ശ്രമിച്ച മാർക്രമത്തിന് പിഴക്കുന്നു. ബുമ്ര അദ്ദേഹത്തിന്റെ കുറ്റി തെറിപ്പിക്കുന്നു. ഗില്ലിന്റെ അഭാവത്തിൽ പന്താണ് ഇന്ത്യയെ നയിക്കുന്നത്. ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ ഉണ്ടായിരുന്നു. ഗില്ലിന് പകരം സായി ടീമിലേക്ക് എത്തി. അക്സറിന് പകരം റെഡ്ഢിയും ടീമിലേക്കെത്തി. ദക്ഷിണ ആഫ്രിക്ക മുതുസ്വാമിയേ ടീമിൽ ഉൾപ്പെടുത്തി...

പീക്ക് ആഷേസ്,അത്ഭുത ക്യാച്ചുമായി സ്റ്റാർക്ക്,, വീഡിയോ ഇതാ..

صورة
 പീക്ക് ആഷേസ്,അത്ഭുത ക്യാച്ചുമായി സ്റ്റാർക്ക്, ശേഷം ഡക്കറ്റ്-സ്റ്റാർക്ക് വാക്ക് യുദ്ധം, വീഡിയോ ഇതാ.. ക്രിക്കറ്റ്‌ ആരാധകർ ഏറെ കാത്തിരുന്ന പരമ്പരയാണ് ആഷേസ്.ഈ കാത്തിരിപ്പിന് തക്കതായ കാര്യങ്ങൾ തന്നെയാണ് ക്രിക്കറ്റ്‌ ആരാധകർക്ക് ലഭിക്കുന്നത്. വാക്ക് തർക്കവും തകർപ്പൻ ബൗളിംഗ് എല്ലാമായി ആഷേസ് ചൂട് പിടിക്കുകയാണ്. എന്താണ് സംഭവം എന്ന് പരിശോധിക്കാം. ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ ഇന്നിങ്സ്. 40 റൺസ് ലീഡുമായി അവർ ബാറ്റിംഗിന് ഇറങ്ങുന്നു. ന്യൂ ബോളുമായി സ്റ്റാർക്ക് എത്തുന്നു. ക്രാവ്ലി ഒരിക്കൽ കൂടി സ്റ്റാർക്കിന് മുന്നിൽ വീഴുകയാണ്. ഈ തവണ സ്റ്റാർക്ക് ഒരു അത്ഭുത ക്യാച്ചുമായിയാണ് അദ്ദേഹത്തെ പുറത്താകുന്നത്. കൃത്യമായി പറഞ്ഞാൽ ആദ്യ ഓവറിൽ അഞ്ചാമത്തെ പന്ത്. സ്റ്റാർക്കിന്റെ ഡെലിവറി ഒരു സ്ട്രൈറ്റ് പുഷിന് ക്രാവ്ലി ശ്രമിക്കുന്നു. എന്നാൽ ഒരു കിടിലൻ റിട്ടേൺ ക്യാച്ചിലുടെ സ്റ്റാർക്ക് അദ്ദേഹത്തെ പുറത്താകുന്നു. എന്നാൽ സ്റ്റാർക് ക്യാച്ച് പൂർത്തിയാക്കുന്നതിന് ഇടയിൽ പന്ത് നിലത്ത് കുത്തിയ എന്ന് സംശയം നിഴലിക്കുന്നു. തേർഡ് അമ്പയർ ഒരുപാട് റിപ്ലേകൾക്ക് ഒടുവിൽ ഔട്ട്‌ വിധിക്കുന്നു. ആദ്യ ദിവസം ടോസ് നേടിയ ഇംഗ്ലീഷ് നായകൻ സ്റ്റോക്സ് ബാ...

പാകിസ്ഥാന്റെ രാജാവിന് ഇത് പറ്റി, സിമ്പാവേക്കെതിരെ പോലും ഡക്ക്, വീഡിയോ ഇതാ..

صورة
 പാകിസ്ഥാൻ ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളിലേക്കുള്ള യാത്രയിലായിരുന്നു ഒരു കാലത്ത് ബാബർ അസം. അതിനുള്ള മികവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. എന്നാൽ പിന്നീട് അങ്ങോട്ട് അമിത പ്രതീക്ഷയും അനാവശ്യ താരത്യമവും അദ്ദേഹത്തിന് പ്രതികൂലമായി തന്നെ ഭാവിച്ചു.പല തവണ ടീമിൽ നിന്ന് പുറത്താക്കപ്പെട്ടു. നായക സ്ഥാനം ഒഴിവായി ഒരു ബാറ്ററായി കളിച്ചു. ഒടുവിൽ 83 അന്താരാഷ്ട്ര ഇന്നിങ്സുകൾക്ക് ശേഷം അദ്ദേഹം ഒരു സെഞ്ച്വറി കുറിച്ചു.പാകിസ്ഥാൻ t20 ടീമിൽ നിന്ന് പുറത്താക്കപ്പെട്ടേടത് നിന്ന് തിരകെ വിളിച്ചു. എന്നാൽ ഒരുപാട് കാലം ട്വന്റി ട്വന്റി ലോക നമ്പർ ബാറ്റരായിരുന്നു താരത്തിന് വീണ്ടും കണക്ക് കൂട്ടലുകൾ തെറ്റി. നിലവിൽ ശ്രീലങ്കയും പാകിസ്ഥാനും സിമ്പാവേയും ഉൾപ്പെടുന്ന ഒരു t20 പരമ്പര പാകിസ്ഥാനിൽ നടക്കുന്നുണ്ട്. ആദ്യ മത്സരത്തിൽ ചൊവ്വാഴ്ച പാകിസ്ഥാൻ സിമ്പാവേയേ നേരിട്ടിരുന്നു.സിമ്പാവേയും 148 റൺസ് പിന്തുടർന്ന പാകിസ്ഥാൻ 4 പന്തുകൾ ശേഷിക്കേ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു.പാകിസ്ഥാൻ വേണ്ടി ഓൾ റൗണ്ട് പ്രകടനം നടത്തി മുഹമ്മദ് നവാസാണ് കളിയിലെ താരം. എന്നാൽ പാകിസ്ഥാൻ സ്റ്റാർ ബാറ്റർ ബാബർ അസം നിരാശപ്പെടുത്തി.വെറും ...

സ്റ്റമ്പ് രണ്ടാക്കി സിറാജിക്ക, ഹാർമറിന്റെ പ്രതിരോധ തകർത്ത വിക്കറ്റ്, വീഡിയോ ഇതാ...

صورة
സ്റ്റമ്പ് രണ്ടാക്കി സിറാജിക്ക, ഹാർമറിന്റെ പ്രതിരോധ തകർത്ത വിക്കറ്റ്, വീഡിയോ ഇതാ... ഇന്ത്യ ദക്ഷിണ ആഫ്രിക്ക ടെസ്റ്റ്‌ പരമ്പര ആവേശകരമായി പുരോഗിമിക്കുകയാണ്. ഈഡൻ ഗാർഡൻസിൽ പോരാട്ടം കനക്കുകയാണ്.ഇന്ത്യക്ക് മുന്നിൽ നാലാമത്തെ ഇന്നിങ്സിൽ 124 റൺസ് എന്നാ വിജയലക്ഷ്യമാണ് ദക്ഷിണ ആഫ്രിക്ക വെച്ചിരിക്കുന്നത്. നായകൻ ബാവുമയാണ് ദക്ഷിണ ആഫ്രിക്കൻ ടോപ് സ്കോറർ.  ഞായറാഴ്ച 7 ന്ന് 93 റൺസ് എന്നാ നിലയിലാണ് ദക്ഷിണ ആഫ്രിക്ക ആരംഭിച്ചത്. ഒരറ്റത് വിക്കറ്റ് വീണു കൊണ്ടിരുന്നപ്പോൾ മറുവശത്ത് ദക്ഷിണ ആഫ്രിക്ക നായകൻ ബാവുമാ ഉറച്ചു നിന്നും. ബാവുമാ 136 പന്തിൽ 55 റൺസ് സ്വന്തമാക്കി പുറത്താവാതെ നിന്നു. ഇന്ത്യക്ക് വേണ്ടി ജഡേജ 4 വിക്കറ്റ് സ്വന്തമാക്കി.   വാലറ്റത്തേ പുറത്താക്കാൻ ഇന്ത്യ ബുദ്ധിമുട്ടിയിരുന്നു. അവിടേക്കാണ് സംഭവബഹുലമായ ഒരു ഓവറുമായി സിറാജ് എത്തുന്നത്. ദക്ഷിണ ആഫ്രിക്ക ഇന്നിങ്സിന്റെ 53 മത്തെ ഓവർ. ആദ്യ പന്ത് തന്നെ ബാവുമായേ വിക്കറ്റിന് മുന്നിൽ സിറാജ് കുടുക്കുന്നു. അമ്പയർ ഔട്ട്‌ വിളിക്കുന്നു. ബാവുമാ റിവ്യൂ നൽകുന്നു.ബാവുമാ നോട്ട് ഔട്ടെന്ന് വിധി വരുന്നു. അടുത്ത പന്ത് ബാവുമ ഒരു സിംഗിൾ നേടുന്നു.  മൂന്നാമത്തെ പന്ത...

ഇന്ത്യൻ റെക്കോർഡ് തിരുത്തി കുറിച് സിക്സറുമായി പന്ത്, വീഡിയോ ഇതാ...

صورة
 ഇന്ത്യൻ ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർമാരിൽ ഒരാളാണ് പന്ത്. ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് വേണ്ടി വളരെ മികച്ച പ്രകടനങ്ങളാണ് അദ്ദേഹം കാഴ്ച വെച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ദക്ഷിണ ആഫ്രിക്ക ഇന്ത്യ ടെസ്റ്റ്‌ മത്സരത്തിലും നല്ല രീതിയിൽ തന്നെയാണ് അദ്ദേഹം ബാറ്റ് ചെയ്ത് കൊണ്ടിരുന്നത്. 24 പന്തിൽ 27 റൺസുമായി അദ്ദേഹം മടങ്ങി. പക്ഷെ ഒരു ഇന്ത്യൻ റെക്കോർഡ് കൂടെ സ്വന്തമാക്കിയായിരുന്നു പന്തിന്റെ മടക്കം.ഇന്ത്യൻ ടെസ്റ്റ്‌ ക്രിക്കറ്റ്‌ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിക്സ് സ്വന്തമാക്കിയ താരം എന്നതാണ് ഈ നേട്ടം.92 സിക്സാണ് പന്ത് ഇത് വരെ സ്വന്തമാക്കിയത്.90 സിക്സ് സ്വന്തമാക്കിയ സേവാഗിനെയാണ് അദ്ദേഹം മറികടന്നത്. ശനിയാഴ്ച ഏകദിന ശൈലിയിൽ തന്നെയാണ് പന്ത് ബാറ്റ് ചെയ്തത്.24 പന്തിൽ 27 റൺസാണ് അദ്ദേഹം സ്വന്തമാക്കിയത്. 2 ഫോറും രണ്ട് സിക്സും അദ്ദേഹം സ്വന്തമാക്കി.ഒടുവിൽ ബോഷിന്റെ പന്തിൽ വിക്കറ്റ് കീപ്പർ വേരിയെൻ ക്യാച്ച് നൽകി അദ്ദേഹം മടങ്ങി. ഈഡൻ ഗാർഡൻസ് ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണ ആഫ്രിക്ക 159 റൺസിന് ഓൾ ഔട്ടായി.31 റൺസ് നേടിയ മാർക്രമാണ് ഇന്നിങ്സ് ടോപ് സ്കോറർ.ഇന്ത്യക്...

ബുമ്രയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല,ബാവുമയേ അധിക്ഷേപിച്ചു ബുമ്ര, വീഡിയോ ഇതാ..

صورة
ഇന്ത്യ ദക്ഷിണ ആഫ്രിക്ക ടെസ്റ്റ്‌ പരമ്പര പുരോഗമിക്കുകയാണ്. ഇന്ത്യ നിലവിൽ മികച്ച നിലയിലാണ്. നിലവിൽ ദക്ഷിണ ആഫ്രിക്ക 5 വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് എന്നാ നിലയിലാണ്. ബുമ്ര മൂന്നു വിക്കറ്റും കുൽദീപ് രണ്ട് വിക്കറ്റും സ്വന്തമാക്കി. ഇന്ത്യൻ ടീമിൽ രണ്ട് സുപ്രധാന മാറ്റങ്ങൾ ഉണ്ടായിരുന്നു. ജൂറൽ ടീമിലേക്കെത്തി. റെഡ്ഢിയോട് ഒപ്പം സായിക്ക് കൂടെ ആദ്യ ഇലവനിൽ സ്ഥാനം നഷ്ടപെട്ടു.സുന്ദറിനെ മൂന്നാമത്തെ പൊസിഷനിലും ബാറ്റ് ചെയ്യും. പക്ഷെ നിലവിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ബാവുമയേ ബോഡി ഷെയ്മിങ് ചെയ്തതതായി റിപ്പോർട്ടുകൾ വരുകയാണ് നിലവിൽ.ബുമ്രയും പന്തും ജഡേജയുമാണ് നിലവിൽ ഈ വിവാദത്തിൽ ഏർപ്പെട്ടിരിക്കുന്നത്.ഈഡൻ ഗാർഡൻസിലെ ആദ്യ ദിവസമായിരുന്നു സംഭവം. എന്താണ് സംഭവം എന്ന് പരിശോധിക്കാം. ദക്ഷിണ ആഫ്രിക്ക ഇന്നിങ്സിന്റെ 13 മത്തെ ഓവർ. ബുമ്രയാണ് ഇന്ത്യൻ ബൗളേർ. ബാവുമക്കെതിരെ ഒരു എൽ ബി ഡബ്യു അപ്പീൽ വരുന്നു.ബാവുമയുടെ പാഡിൽ പന്ത് തട്ടുന്നു.ഈ സമയം ബാവുമാ അഞ്ചു പന്തുകൾ നേരിട്ടിരുന്നു. അമ്പയർ നോട്ട് ഔട്ട്‌ വിധിക്കുന്നു.ബുമ്ര തന്റെ ടീം അംഗങ്ങളോട് പറയുന്നു ബാവുമയുടെ പൊക്കത്തിന് പറ്റി.ബോന എന്നാ ഹിന്ദി വാക്ക് ബുമ്ര ഉപോയഗിക്കുന്നു. കുള്ളൻ എന്ന...

17 വർഷത്തെ ശാപം തീർത്ത് ദക്ഷിണ ആഫ്രിക്ക, ഒടുവിൽ ബുമ്ര എന് അവതാരത്തിന് മുന്നിൽ കീഴടങ്ങൽ..

صورة
ഇന്ത്യ ദക്ഷിണ ആഫ്രിക്ക ടെസ്റ്റ്‌ പരമ്പരക്ക് വെള്ളിയാഴ്ച ഈഡൻ ഗാർഡൻസിൽ തുടക്കമായി.ടോസ് നേടിയ ദക്ഷിണ ആഫ്രിക്ക നായകൻ ബാവുമാ ബാറ്റിംഗ് തെരെഞ്ഞെടുകകായിരുന്നു. ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ജേതാക്കളുടെ ഈ വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിലെ ഏറ്റവും കഠിന പോരാട്ടമാണ് ഇത്. ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണ ആഫ്രിക്ക അത് തെളിയിക്കുന്ന തരത്തിൽ തന്നെയാണ് ബാറ്റ് ചെയ്യുന്നത്.  17 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ഇന്ത്യയിൽ ഓപ്പണിങ് കൂട്ടുകെട്ട് 50 റൺസിന് മുകളിൽ നേടി.57 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും സ്വന്തമാക്കിയത്.23 റൺസ് നേടിയ റിക്കിൽടനാണ് ആദ്യം പുറത്തായത്.ബുമ്ര റിക്കിൽട്ടണിന്റെ കുറ്റി തെറിപ്പിക്കുകയായിരുന്നു. 17 വർഷങ്ങൾക്ക് മുന്നേ മക്കെൻസിയും സ്മിത്തുമാണ് അവസാനമായി ഇന്ത്യയിൽ 50 റൺസ് ഓപ്പണിങ് കൂട്ടുകെട്ട് സ്വന്തമാക്കിയ താരങ്ങൾ ഇവരാണ്.കാൺപൂരിൽ വെച്ചായിരുന്നു ഈ ടെസ്റ്റ്‌ മത്സരം.വെള്ളിയാഴ്ച ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ദക്ഷിണ ആഫ്രിക്ക 3 വിക്കറ്റ് നഷ്ട്ടത്തിൽ 105 റൺസ് എന്നാ നിലയിലാണ്.22 റൺസുമായി മൾഡറും 15 റൺസുമായി ഡി സോർസിയുമാണ് നിലവിൽ ക്രീസിൽ.  പതിവ് പോലെ തന്നെ ബുമ്രയാണ് ഇന്ത്യക്ക് വേണ്ടി മുന്നിൽ നിന്ന്...

ഐ പി എൽ ട്രേഡ് വിൻഡോയിൽ ഏറ്റവും പുതിയ അപ്ഡേറ്റുകൾ..

صورة
 ഇന്ത്യൻ പ്രീമിയർ ലീഗ് നിലവിൽ വാർത്തകൾ നിറഞ്ഞു നിൽക്കുകയാണ്. അതിന് കാരണം ഐ പി എൽ ട്രേഡ് വിൻഡോയാണ്. ഏതൊക്കെ താരങ്ങളെ ആരൊക്കെ നിലനിർത്തുമെന്ന ചർച്ചയിലാണ് ക്രിക്കറ്റ്‌ പ്രേമികൾ.ഡിസംബർ 15 ന്ന് നിലനിർത്തിയ താരങ്ങളുടെ ലിസ്റ്റ് പുറത്ത് വിടും. സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്ക് എന്നത് ഏറെക്കുറെ ഉറപ്പായതാണ്.ജഡേജ രാജസ്ഥാൻ റോയൽസിലേക്ക് സഞ്ജുവിന് പകരമെത്തും. കൂടെ സാം കറനുമുണ്ടാവും. മുംബൈ ഇന്ത്യൻസും ട്രാൻഫർ വിൻഡോയിൽ ചർച്ചകൾ നടത്തുന്നുണ്ട്. അർജുനെ ലക്ക്നൗയിലേക്ക് ക്യാഷ് ഡീൽ നടത്തും. ലക്ക്നൗ താക്കൂറിനെ മുംബൈയിലേക്ക് നൽകും. ഇതും ക്യാഷ് ഡീൽയായിരിക്കും.കൊൽക്കത്ത നൈറ്റ്‌ റൈഡർസ് വെങ്കിടെഷ് അയ്യറിനെ ലേലത്തിന് വിട്ടേക്കും. രാജസ്ഥാൻ റോയൽസിനെ ജഡേജ നായകാനുള്ള സാധ്യകളും കൂടുതലാണ്. മുംബൈ ഇന്ത്യൻസ് ഈ ഐ പി എൽ ട്രേഡ് വിൻഡോയിൽ കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് സ്പിന്നേഴ്സിനായിരിക്കും എന്നാണ് റിപ്പോർട്ടുകൾ. കൊൽക്കത്തയിൽ നിന്ന് മയങ്ക് മാർക്കണ്ടെയേ എത്തിക്കാനുള്ള അവസാനഘട്ട ചർച്ചയിലാണ് അവർ. മാത്രമല്ല ഹൈദരാബാദിൽ നിന്ന് രാഹുൽ ചാഹറിനെ കൂടെ ടീമിൽ എത്തിക്കാൻ മുംബൈ ശ്രമിക്കുന്നുണ്ട്.ധോണി അടുത്ത ഐ പി എൽ കളിക്കുമെന്നും ഇത...

ഈ പിറന്നാൾ ദിവസം സഞ്ജുവിന് അത്ര സന്തോഷമുള്ളതാണോ??, സഞ്ജുവിന്റെ കരിയറിലെ നേട്ടങ്ങളിലേക്ക് ഒരു തിരിഞ്ഞു നോട്ടം..

صورة
ഈ പിറന്നാൾ ദിവസം സഞ്ജുവിന് അത്ര സന്തോഷമുള്ളതാണോ??, സഞ്ജുവിന്റെ കരിയറിലെ നേട്ടങ്ങളിലേക്ക് ഒരു തിരിഞ്ഞു നോട്ടം.. മലയാളി ക്രിക്കറ്റ്‌ പ്രേമികളുടെ അഹങ്കാരമാണ് സഞ്ജു സാംസൺ. ഇന്ത്യൻ ട്വന്റി ട്വന്റി ക്രിക്കറ്റ്‌ ടീമിന്റെ മികച്ച ഓപ്പണിങ് ബാറ്റർമാരിൽ ഒരാളിലേക്കുള്ള യാത്രയിലായിരുന്നു അദ്ദേഹം. എന്നാൽ ഗില്ലിന് വേണ്ടി ഓപ്പണിങ് സ്ഥാനം അദ്ദേഹത്തിന് നഷ്ടമായി.എന്നാൽ ഈ കാലയളവിൽ തന്നെ പല താരങ്ങൾക്കും നേടാൻ കഴിയാതെ പോയ പല നേട്ടങ്ങളും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.  അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ആദ്യത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്നതാണ് ഈ നേട്ടം. സാക്ഷാൽ ധോണിക്ക് പോലും ഇത് സാധിച്ചിട്ടില്ലെന്ന് ഓർക്കുക.മാത്രമല്ല നിലവിൽ മൂന്നു അന്താരാഷ്ട്ര ട്വന്റി ട്വന്റി സെഞ്ച്വറി അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്. മാത്രമല്ല ഒരു കലണ്ടർ വർഷം മൂന്നു അന്താരാഷ്ട്ര ട്വന്റി ട്വന്റി സെഞ്ച്വറി സ്വന്തമാക്കിയ ആദ്യത്തെ താരവും സഞ്ജു സാംസനാണ്.   അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിൽ തുടർച്ചയായി സെഞ്ച്വറി നേടിയ ആദ്യത്തെ ഇന്ത്യൻ താരവും സഞ്ജുവാണ്. ഹിറ്റ്മാനും രാജാവിനും പോലും ഇങ്ങനെ ഒരു നേട്ടത്ത...

തലക്ക് പകരമാവാൻ സഞ്ജുവിന് കഴിയുമോ..., ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വലിയ ട്രേഡ് ഉടൻ സംഭവിച്ചേക്കും.

صورة
തലക്ക് പകരമാവാൻ സഞ്ജുവിന് കഴിയുമോ..., ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വലിയ ട്രേഡ് ഉടൻ സംഭവിച്ചേക്കും. ഇന്ത്യൻ പ്രീമിയർ ലീഗിനെ ഞെട്ടിക്കുന്ന ഒരു ട്രേഡ് നടക്കാനുള്ള സാധ്യതകൾ വളരെയേറെയുകയാണ്. ഇതിനോടകം തന്നെ പല റിപ്പോർട്ടുകളും പുറത്ത് വന്നെങ്കിലും ഏറ്റവും വിശ്വസിക്കാവുന്ന സോഴ്സായാ ക്രിക്ക്ഇൻഫോയും ഇപ്പോൾ ഈ കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുകയാണ്. സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്ക് ചേക്കേറുമെന്നതാണ് ഈ വാർത്ത.  താര കൈമാറ്റമാകും സംഭവിക്കുക. ജഡേജയും കറനുനെയും രാജസ്ഥാൻ ചെന്നൈ കൈമാറുക.മൂന്നു താരങ്ങളെയും ഇരു ടീമുകളും സമീപിച്ചിരുന്നു. ഇതിൽ കൃത്യമായ ഡെവലപ്പ്മെന്റ് സംഭവിച്ചുവെന്നാണ് ക്രിക്ക്ഇൻഫോ ഇപ്പോൾ റിപ്പോർട്ട്‌ ചെയ്യുന്നത്.അത് കൊണ്ട് തന്നെ ഈ കൂടുമാറ്റം നടക്കാനുള്ള സാധ്യതകൾ വളരെയേറെയാണ്.  ഐ പി എൽ നിയമം പ്രകാരം ഈ മൂന്നു താരങ്ങളുടെയും സമ്മതം ലഭിച്ചാൽ ഈ ട്രേഡ് സംഭവിക്കും.കഴിഞ്ഞ സീസണിന്റെ അവസാനം രാജസ്ഥാൻ റോയൽസുമായി സഞ്ജു സ്വരചേർച്ചയായി എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പരാഗിനെ അടുത്ത നായകനായി രാജസ്ഥാൻ വളർത്താൻ ശ്രമിക്കുന്നുമുണ്ട്. അത് കൊണ്ട് തന്നെ സഞ്ജു ടീം വിടുമെന്ന് ഏറെക്കുറെ ഉറപ്പായിരു...

8 വിക്കറ്റ് നഷ്ടത്തിൽ 88 റൺസ്, ഒടുവിൽ കൈയെത്തും ദൂരത്ത് വിജയം കൈവിട്ട് വിൻഡിസ്.

صورة
വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന് നിലവിൽ അത്ര നല്ല കാലമല്ല. ഏകദിന ലോകക്കപ്പിന് യോഗ്യത പോലും അവർക്ക് ലഭിച്ചിരുന്നില്ല. പിന്നീട് വന്ന ട്വന്റി ട്വന്റി ലോകക്കപ്പിലും ശരാശരി പ്രകടനമായിരുന്നു. പക്ഷെ 2026 ട്വന്റി ട്വന്റി ലോകക്കപ്പിലേക്കുള്ള കൃത്യമായ ഒരുക്കത്തിലാണ് അവർ. ഷായി ഹോപ്പിന്റെ കീഴിൽ പഴയ പോരാട്ടവീര്യം ട്വന്റി ട്വന്റി ക്രിക്കറ്റില്ലെങ്കിലും തിരികെ കൊണ്ട് വരുകയാണ് അവർ. നിലവിൽ നടന്നു കൊണ്ടിരിക്കുന്ന ന്യൂസിലാൻഡിനെതിരെയുള്ള ട്വന്റി ട്വന്റി പരമ്പരയിൽ നിന്ന് അത് വ്യക്തമാണ്. 11 മാൻ വരെ ബാറ്റ് ചെയ്യുന്ന പഴയ വെസ്റ്റ് ഇൻഡീസ് ലൈൻ അപ്പിനോളം വരുന്ന ഒരു ഇലവൻ കൂടി നിലവിൽ അവർ രൂപപ്പെടുത്തുകയാണ്.അഞ്ചു മത്സരങ്ങൾ അടങ്ങിയ ട്വന്റി ട്വന്റി പരമ്പരയിൽ നിലവിൽ വെസ്റ്റ് ഇൻഡീസ് 2-1 ന്ന് പിന്നിലാണ്. പക്ഷെ ഈ മൂന്നു മത്സരങ്ങളിലും അവരുടെ പോരാട്ടവീര്യം എടുത്ത് പറയേണ്ടത് തന്നെയാണ്.ഞായറാഴ്ച നടന്ന മൂന്നാമത്തെ ട്വന്റി ട്വന്റിയിൽ 178 റൺസ് പിന്തുടരാനിറങ്ങിയ വെസ്റ്റ് ഇൻഡീസ് ഒരു വേള 8 വിക്കറ്റ് നഷ്ടത്തിൽ 88 റൺസ് എന്ന നിലയിലേക്ക് തകരുന്നു.എന്നാൽ 9 വിക്കറ്റിൽ റൊമാറിയോക്ക് ഒപ്പം ചേർന്ന സ്പ്രിങ്ങർ കൂറ്റൻ അടികൾ കൊണ്ട് മത്സരം ആവ...

തലക്ക് പരിക്ക്,തിരിച്ചു വന്നു t20 വെടികെട്ട് നടത്തി പന്ത്..

صورة
തലക്ക് പരിക്ക്,തിരിച്ചു വന്നു t20 വെടികെട്ട് നടത്തി പന്ത്.. ഇന്ത്യൻ ക്രിക്കറ്റ്‌ ടീം കണ്ട എക്കാലത്തെയും മികച്ച ടെസ്റ്റ്‌ വിക്കറ്റ് കീപ്പർ ബാറ്ററാണ് പന്ത്. പല തവണ അദ്ദേഹം ഇത് തെളിയിച്ചതാണ്. പന്ത് ഇല്ലാതെ കളിക്കാൻ ഇറങ്ങുന്ന പരമ്പരകളിൽ നിന്ന് അദ്ദേഹത്തിന്റെ അഭാവം ഇന്ത്യയെ എത്രത്തോളം മോശമായി സ്വാധീനിക്കുണ്ടെന്നത് മനസ്സിലാവും. നിലവിൽ ഇന്ത്യൻ ടെസ്റ്റ്‌ ഉപനായകനും പന്താണ്. കഴിഞ്ഞ ഇംഗ്ലണ്ട് സീരീസിൽ അദ്ദേഹത്തിന് പരിക്ക് ഏൽക്കുകയുണ്ടായി. പരിക്കേറ്റ കാൽ വെച്ച് അദ്ദേഹം തിരകെ ക്രീസിൽ എത്തി മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചത് ക്രിക്കറ്റ്‌ പ്രേമികൾ കണ്ടത്. കഴിഞ്ഞ ജൂണിലാണ് അദ്ദേഹത്തിന് ഈ പരിക്ക് ഏൽക്കുന്നത്. ശേഷം ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഇന്ത്യ എ സീരീസിലാണ് അദ്ദേഹം തിരിച്ചെത്തിയത്. എന്നാൽ വീണ്ടും താരത്തിന് പരിക്ക് സംഭവിച്ചിരിക്കുകയാണ്. നിലവിൽ നടന്നു കൊണ്ടിരിക്കുന്ന ഇന്ത്യ എ ദക്ഷിണ ആഫ്രിക്ക എ പോരാട്ടത്തിന് ഇടയിലാണ് താരത്തിന് പരിക്ക് ഏൽക്കുന്നത്.ദക്ഷിണ ആഫ്രിക്ക എ ബൗളേർ മോർകിയുടെ പന്തുകൾ പല തവണ പന്തിന്റെ ദേഹത്തും ഹെൽമെറ്റിലും ഇടിക്കുകയുണ്ടായി.കൃത്യമായി പറഞ്ഞാൽ മൂന്നു തവണ. പന്ത് മികച്ച രീ...

എന്തിന് തിലകിന് ഈ വിശ്രമം??, സഞ്ജുവിനെ പോലെ തിലകിനെയും ഒഴിവാക്കാനാണോ???

صورة
നിലവിലെ t20 ലോക ചാമ്പ്യന്മാരാണ് ഇന്ത്യ.കോഹ്ലിയും രോഹിത്തും പടിയിറങ്ങയതോടെ t20 ക്രിക്കറ്റിൽ തലമുറ മാറ്റം സംഭവിച്ചിരുന്നു. വളരെ മികച്ച ഒരു ബാറ്റിംഗ് നിരയും ഇന്ത്യക്ക് വേണ്ടി അവതരിച്ചു. സഞ്ജുവും തിലകും അഭിഷേകും സൂര്യയും അടങ്ങിയ ബാറ്റിംഗ് നിര ഏറ്റവും മികച്ചതായിരുന്നു. എന്നാൽ നിലവിൽ ഇന്ത്യൻ ടീം മൊത്തത്തിൽ വീണ്ടും അഴിച്ചു പണിയുകയാണെന്ന് ഒരു തോന്നൽ പ്രതിഫലിക്കുകയാണ്. ഗില്ലിന് വേണ്ടി സഞ്ജുവിന്റെ സ്ഥാനം നഷ്ടപെട്ടു. ഓർക്കുക ഒരു വർഷം ഏറ്റവും കൂടുതൽ t20 സെഞ്ച്വറി എന്നാ നേട്ടമുള്ള അതെ വർഷം തന്നെയാണ് സഞ്ജുവിന് ഇത് സംഭവിച്ചതെന്ന്. ഇന്ത്യൻ ടീമിന്റെ ഏറ്റവും മികച്ച ബൗളേറായ അർഷദീപിന് പോലും പല തവണ ഇലവനിൽ സ്ഥാനമുണ്ടായിരുന്നില്ല ഇപ്പോൾ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായ തിലക് വർമയേ ഓസ്ട്രേലിയക്കെതിരെയുള്ള അഞ്ചാമത്തെ ട്വന്റി ട്വന്റി ടീമിൽ നിന്ന് വിശ്രമം നൽകിയിരിക്കുകയാണ്.  പകരം വന്ന താരം റിങ്കു സിങ്ങാണ്. പക്ഷെ ഇന്ത്യൻ ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തി കൊണ്ടിരിക്കുന്ന തിലകിന് ഈ മത്സരത്തിൽ വിശ്രമം നൽകിയതിന്റെ പിന്നിലെ രഹസ്യം എന്തായിരിക്കും.നിലവിൽ അഞ്ചു മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 2-1 ന്ന...

കളിയുടെ ഗതി മാറ്റിയ ക്യാച്ച്, ഇന്ത്യക്ക് കപ്പ് നേടി കൊടുത്ത ക്യാച്ച് ആയിരുന്നു അത്

صورة
ഇന്ത്യൻ വനിതാ ക്രിക്കറ്റ്‌ ടീമിന് ഇത് ചരിത്രം ദിവസമാണ്. 1983 ലോകക്കപ്പ് പോലും ഇന്ത്യൻ വനിതകളും തങ്ങളുടെ ആദ്യത്തെ ലോക കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം നടത്തിയ ദീപ്തി ശർമയാണ് ലോകക്കപ്പിലെ താരം.സെമിയിൽ പകരക്കാരിയായി വന്നു ശേഷം ഫൈനലിൽ ഓൾ റൗണ്ട് പ്രകടനം നടത്തിയ ഷഫാലി വർമയാണ് കളിയിലെ താരം. ടോസ് നേടിയ ദക്ഷിണ ആഫ്രിക്ക നായിക ലോറ ബൗളിംഗ് തെരെഞ്ഞെടുകകായിരുന്നു. ഷഫാലി വർമ്മയുടെ 87 റൺസ് മികവിൽ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 298 റൺസ് സ്വന്തമാക്കി.എന്നാൽ മറുപടി ബാറ്റിങ്ങിൽ സൗത്ത് ആഫ്രിക്ക നായിക ലോറ രണ്ടും കല്പിച്ചു തന്നെയായിരുന്നു. സെഞ്ച്വറിയും നേടി ദക്ഷിണ ആഫ്രിക്കയേ ഒറ്റക്ക് വിജയപിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അവൾ. പക്ഷെ ദക്ഷിണ ആഫ്രിക്ക ഇന്നിങ്സിന്റെ 42 മത്തെ ഓവർ. പന്തുമായി ദീപ്തി ശർമ എത്തുന്നു. ദീപ്തി ശർമ്മയുടെ ഡെലിവറി ദീപ് മിഡ്‌ വിക്കറ്റിലേക്ക് ലോറ പൊക്കി അടിക്കുന്നു. എന്നാൽ അമ്മൻജോത്ത് അവിടെ കാത്തിരുപ്പുണ്ടായിരുന്നു. ആദ്യ ശ്രമത്തിൽ കൈപിടിയിൽ ഒതുക്കാൻ കഴിയാതെയിരുന്ന പന്തിനെ അടുത്ത നിമിഷത്തിൽ തന്നെ അമൻജോത് കയ്യിൽ ഒതുക്കി. ഒപ്പം ഇന്ത്യൻ ക്രിക്കറ്റ്‌ ചരിത്...

സാറ എന്തിന് ഹോബർട്ടിൽ!!, ഗില്ലിന്റെ ഷോട്ടിന് മതിമറന്നു കൈയടിച്ചു സാറാ,വീഡിയോ ഇതാ..

صورة
സാറ എന്തിന് ഹോബർട്ടിൽ!!, ഗില്ലിന്റെ ഷോട്ടിന് മതിമറന്നു കൈയടിച്ചു സാറാ,വീഡിയോ ഇതാ.. ഇന്ത്യ ഓസ്ട്രേലിയ മൂന്നാമത്തെ ട്വന്റി ട്വന്റിയിൽ ഇന്ത്യ മികച്ച വിജയം സ്വന്തമാക്കി.അഞ്ചു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.അഞ്ചു മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇന്ത്യയും ഓസ്ട്രേലിയും നിലവിൽ ഓരോ കളി വെച്ച് വിജയിച്ചു. ഒരു മത്സരം മഴ മൂലം നഷ്ടപെട്ടു.നാലാമത്തെ ട്വന്റി ട്വന്റി നവംബർ 6 ന്ന് നടക്കും. ഇന്ന് ഹോബർട്ടിൽ നടന്ന മത്സരത്തിൽ ഒരു രംഗമുണ്ടായിരുന്നു. എന്താണ് ഈ രംഗം എന്ന് പരിശോധിക്കാം.ഇന്ത്യൻ ഇന്നിങ്സിന്റെ 6 മത്തെ ഓവറിലായിരുന്നു സംഭവം. എല്ലിസിന്റെ പന്ത് മിഡ്‌ ഓണിലൂടെ ഗിൽ ബൗണ്ടറി കടത്തുന്നു.ശേഷം സ്‌ക്രീനിൽ സച്ചിന്റെ മകൾ സാറയേ കാണിക്കുന്നു. എന്നാൽ തൊട്ട് അടുത്ത ബോളിൽ എല്ലിസ് തന്നെ ഗില്ലിനെ വിക്കറ്റിന് മുന്നിൽ കൊടുക്കുന്നു. ഗിൽ റിവ്യൂ കൊടുത്തെങ്കിലും തേർഡ് അമ്പയർ ഗ്രൗണ്ട് അമ്പയറുടെ വിധി ശെരിവെക്കുന്നു.ഈ നിമിഷം വീണ്ടും സാറയിലേക്ക് ക്യാമറ തിരിക്കുന്നു. ഈ സമയം സാറ വിഷമിച്ചിരിക്കുന്നതും കാണാൻ കഴിയും ഇരുവരും തമ്മിൽ പ്രണയത്തിലാണ് പരക്കെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഗില്ലിനോട് ഒരിക്കൽ ഇതിനെപറ്റി ചോദിച്ചപ്പോൾ താൻ പ്രൊ...

പകരക്കാരിയായി വന്നത് വെറുതെ അങ്ങ് പോവനല്ല, ഷഫാലിയുടെ ഇന്നിങ്സ് വീഡിയോ ഇതാ.

صورة
പകരക്കാരിയായി വന്നത് വെറുതെ അങ്ങ് പോവനല്ല, ഷഫാലിയുടെ ഇന്നിങ്സ് വീഡിയോ ഇതാ. ഷഫാലി വർമ എന്നാ 21 കാരി ഇന്ത്യൻ ക്രിക്കറ്റിന് സുപരിചിതയാണ്. ട്വന്റി ട്വന്റി ലോകക്കപ്പുകളിൽ ഇന്ത്യക്ക് വേണ്ടി മികച്ച മത്സരങ്ങൾ കാഴ്ച വെച്ചിട്ടുണ്ട്. എന്നാൽ ഏകദിനത്തിൽ അത്ര മികച്ചതായിരുന്നില്ല ഷഫാലി. അത് കൊണ്ട് തന്നെ ഏകദിന ടീമിൽ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. പ്രതിക റവാൽ ആ സ്ഥാനം തന്റേത് മാത്രമാക്കി മാറ്റിയതോടെ ഷഫാലിയുടെ തിരിച്ചു വരവ് തന്നെ അവതാളത്തില്ലായിരുന്നു.എന്നാൽ പ്രതികക് പരിക്ക് ഏൽക്കുന്നതോടെ ഷഫാലി തിരകെ വിളിക്കപ്പെടുന്നു. ശേഷം കണ്ടത് എല്ലാം മനോഹരമായിരുന്നു. ലോകക്കപ്പ് ഫൈനലിലെ എക്കാലത്തെയും മികച്ച ഇന്നിങ്സുകളിൽ ഒന്ന് കാഴ്ച വെക്കാനുള്ള ഒരുക്കത്തിലായിരുന്നു അവൾ. വനിതാ ലോകക്കപ്പിൽ ഫിഫ്റ്റി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, വനിതാ ലോകക്കപ്പ് ഫൈനലിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ഫിഫ്റ്റി, ലോകക്കപ്പ് ഫൈനൽ സെഞ്ച്വറി കൂട്ടുകെട്ട് നേടുന്ന രണ്ടാമത്തെ ഓപ്പണിങ് പെയർ അങ്ങനെ പോകുന്നു ഷഫാലിയുടെ നേട്ടങ്ങൾ.78 പന്തിൽ 87 റൺസ് സ്വന്തമാക്കി ഷഫാലി മടങ്ങുമ്പോൾ ഇന്ത്യ 27.5 ഓവറിൽ 166 റൺസ് സ്വന്തമാക്കിയിരുന്നു.

ഇനിയെങ്കിലും!!സഞ്ജുവിനെ തിരിച്ചു എടുത്ത് ഓപ്പണിങ് കൊടുക്ക്, സഞ്ജുവിന് പകരം ഓപ്പണിങ് എത്തിയ ഗില്ലിന്റെ ഓപ്പണിങ് കണക്കുകൾ അറിയുമ്പോഴേ ബി സി സി ഐ സഞ്ജുവിനോട് ചെയ്യുന്ന നന്ദികേടിന്റെ ആഴമറിയും, കണക്കുകൾ ഇങ്ങനെ..

صورة

ഈ അർഷദീപിനെയാണ് ഗംഭീർ തന്റെ പ്രിയ പുത്രൻ ഹർഷിത് റാണക്ക് വെള്ളം കൊടുപ്പിച്ചുകൊണ്ടിരുന്നത്,.., അർഷദീപിന്റെ ഹോബർട്ടിലെ പ്രകടനം ഇങ്ങനെ..

صورة
ഈ അർഷദീപിനെയാണ് ഗംഭീർ തന്റെ പ്രിയ പുത്രൻ ഹർഷിത് റാണക്ക് വെള്ളം കൊടുപ്പിച്ചുകൊണ്ടിരുന്നത്,.., അർഷദീപിന്റെ ഹോബർട്ടിലെ പ്രകടനം ഇങ്ങനെ.. ഇന്ത്യ ഓസ്ട്രേലിയ ട്വന്റി ട്വന്റി പരമ്പര നിലവിൽ പുരോഗിമിക്കുകയാണ്. ഏകദിന പരമ്പര അടിയറവ് വെച്ച ഇന്ത്യക്ക് ട്വന്റി ട്വന്റി പരമ്പര സ്വന്തമാക്കി തിരിച്ചു വരേണ്ടതുണ്ട്. എന്നാൽ ആദ്യത്തെ രണ്ട് മത്സരങ്ങളിൽ ഇന്ത്യൻ ടീം സെലക്ഷനെ പറ്റി അനേകം ചോദ്യങ്ങൾ ഉയർന്നിരുന്നു. അതിൽ ഏറ്റവും പ്രധാനം അർഷദീപിനെ ഇരു മത്സരങ്ങളിലും ടീമിൽ ഉൾപെടുത്താതെയിരുന്നതിനെ പറ്റിയാണ്. ഹർഷിത് റാണയാണ് ആദ്യത്തെ രണ്ട് മത്സരങ്ങളിൽ ടീമിൽ ഉണ്ടായിരുന്നത്. എന്നാൽ താരത്തിന് മികച്ച പ്രകടനങ്ങൾ നടത്താൻ കഴിഞ്ഞില്ല. അത് കൊണ്ട് തന്നെ ഗംഭീറിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. ഈ കാരണത്താൽ ഹോബർട്ടിൽ ഹർഷിത് റാണക്ക് പകരം അർഷദീപ് ടീമിലേക്കെത്തി. അർഷദീപ് എന്ത്കൊണ്ടാണ് താൻ ഇന്ത്യയുടെ ഏറ്റവും മികച്ച t20i വിക്കറ്റ് വേട്ടക്കാരനായത് എന്ന് പിന്നീട് തെളിയിക്കുന്ന കാഴ്ചയാണ് ക്രിക്കറ്റ്‌ ലോക കണ്ടത്. 4 ഓവറിൽ 35 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് അദ്ദേഹം സ്വന്തമാക്കി.ഇതിൽ കത്തികയറി നിന്ന് സ്റ്റോയിനിസിനെയും ഷോർട്ടിനേയും ...

അച്ചായന്റെ ചിരി ഇനി കുട്ടി ക്രിക്കറ്റിലില്ല, കെയ്ൻ വില്യംസൺ അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിൽ നിന്ന് വിരമിച്ചു,ശെരിക്കും അദ്ദേഹം t20 ഇതിഹാസമായിരുന്നോ, കാര്യങ്ങൾ ഇങ്ങനെ..

صورة
 അച്ചായന്റെ ചിരി ഇനി കുട്ടി ക്രിക്കറ്റിലില്ല, കെയ്ൻ വില്യംസൺ അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിൽ നിന്ന് വിരമിച്ചു,ശെരിക്കും അദ്ദേഹം t20 ഇതിഹാസമായിരുന്നോ, കാര്യങ്ങൾ ഇങ്ങനെ .. ന്യൂസിലാൻഡ് ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും ഇതിഹാസ താരങ്ങളിൽ ഒരാളാണ് കെയ്ൻ വില്യംസൺ. മുൻപ് കിവികളെ മൂന്നു ഫോർമാറ്റിലും നയിച്ചിരുന്ന അദ്ദേഹത്തിന്റെ കീഴിൽ കിവികൾ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പും വിജയിക്കുകയും ട്വന്റി ട്വന്റി ലോകക്കപ്പിലും ഏകദിന ലോകക്കപ്പിലും ഫൈനലിൽ എത്തുകയും ചെയ്തിരുന്നു. നിലവിൽ മൂന്നു ഫോർമാറ്റിലും നായക സ്ഥാനം രാജിവെച്ച അദ്ദേഹം ഇപ്പോൾ അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ശെരിക്കും ട്വന്റി ട്വന്റി ക്രിക്കറ്റിൽ വില്യംസൺ ഒരു ഇതിഹാസ താരമായിരുന്നോ. കണക്കുകൾ നോക്കിയാൽ ഒരു ശരാശരി t20 ബാറ്റർ എന്ന് മാത്രമേ അദ്ദേഹത്തെ വിശേഷിപ്പിക്കാൻ കഴിയു.ന്യൂസിലാൻഡിന് വേണ്ടി 93 ട്വന്റി ട്വന്റി അദ്ദേഹം കളിച്ചു.ബാറ്റിംഗ് ശരാശരി 33.44.ബാറ്റിംഗ് പ്രഹരശേഷി വെറും 123.08.ഒപ്പം 18 ഫിഫ്റ്റികളും. എന്നാൽ ഇതിഹാസ താരങ്ങൾ തന്റെ ഏറ്റവും മികച്ചത് നോക്ക്ഔട്ട് മത്സരങ്ങളിൽ പുറത്തെടുക്കു...

കർമ!!,, ബൗണ്ടറി കൗണ്ട് ലോകക്കപ്പിന്റെ ശാപമോ!!, ഏകദിനത്തിൽ ഗതിപിടിക്കാത്ത സായിപ്പുമാർ, കണക്കുകൾ ഇങ്ങനെ....

صورة
 കർമ!!,, ബൗണ്ടറി കൗണ്ട് ലോകക്കപ്പിന്റെ ശാപമോ!!, ഏകദിനത്തിൽ ഗതിപിടിക്കാത്ത സായിപ്പുമാർ, കണക്കുകൾ ഇങ്ങനെ.... 2019 ഏകദിന ലോകക്കപ്പ് വിജയച്ചിതിന് ശേഷം ഇംഗ്ലണ്ടിന് ഏകദിനത്തിൽ അത്ര നല്ല കാലമല്ല.2021 ൽ മോർഗൻ കൂടെ പടിയിറങ്ങിയതതോടെ ഏകദിന ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്റെ പതനം സമ്പൂർണമായി. ബട്ട്ലർ മോർഗന്റെ പിൻഗാമിയായി അവരോധിക്കപെട്ടെങ്കിലും ഒരിക്കൽ പോലും പഴയ പ്രതാപം തിരിച്ചു പിടിക്കാൻ കഴിഞ്ഞില്ല.ബട്ട്‌ലർ മാറി ബ്രൂക്ക് വന്നിട്ടും സായിപ്പുകൾകക്ക് രക്ഷയില്ല. മോർഗൻ വിരമിച്ചതിന് ശേഷം ഇംഗ്ലണ്ട് കളിച്ചത് 54 ഏകദിനങ്ങളാണ്. അതിൽ വിജയിച്ചത് വെറും 18 മത്സരങ്ങൾ. തോൽവി രുചിച്ചതോ 32 മത്സരങ്ങളിൽ.വിജയശതമാനം വെറും 30%.ഈ കാലയളവിൽ ഇംഗ്ലണ്ടിനെക്കാൾ കൂടുതൽ വിജയങ്ങൾ ടെസ്റ്റ്‌ കളിക്കാത്ത പല രാജ്യങ്ങൾ നേടിയെന്നതാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന വസ്തുത.സ്കോട്ട്ലാൻഡ്,നേപ്പാൾ, നമിബീയ എന്നീ ടീമുകളാണ് ഇവയിൽ ചിലത്. ഇനി വിജയശതമാനത്തിലേക്ക് വന്നാൽ അവിടെയും ഇംഗ്ലണ്ടിന് മുകളിൽ കാണുന്ന രാജ്യങ്ങൾ നോക്കിയാൽ അറിയാം മുൻ ലോകചാമ്പ്യൻമാർ എത്രത്തോളം അധപ്പതിച്ചെന്നറിയാൻ. സ്കോട്ട്ലാൻഡ്,നേപ്പാൾ,നമിബീയ,കാനഡ, ഒമാൻ എന്നിവയാണ്.ബ്രൂക്കിനെ കൊണ്ട് ഇത്...

ഇന്ത്യൻ ക്രിക്കറ്റ്‌ ലോകത്തിലെയല്ല ക്രിക്കറ്റ്‌ ലോകത്തിലെ തന്നെ ഏറ്റവും ഇതിഹാസകരമായ നിമിഷങ്ങളിൽ ഒന്നാണ് സാക്ഷാൽ

صورة
 ഇന്ത്യൻ ക്രിക്കറ്റ്‌ ലോകത്തിലെയല്ല ക്രിക്കറ്റ്‌ ലോകത്തിലെ തന്നെ ഏറ്റവും ഇതിഹാസകരമായ നിമിഷങ്ങളിൽ ഒന്നാണ് സാക്ഷാൽ യുവരാജ് സിംഗ് ഡർബനിൽ കാഴ്ച വെച്ചത് എന്ന് ക്രിക്കറ്റ്‌ പ്രേമികളോട് പറഞ്ഞു കൊടുക്കേണ്ട കാര്യമില്ലലോ.ഇന്നും സ്റ്റുവർട്ട് ബ്രോഡിന്റെ മുഖവും യുവിയുടെ ആഘോഷവും ശാസ്ത്രിയുടെ കമന്ററിയും ഓർക്കുമ്പോൾ തന്നെ ഇന്നും രോമാഞ്ചമാണ്.എന്നാൽ അന്നത്തെ ആ നിമിഷത്തിന് ശേഷം സ്റ്റുവർട്ട് ബ്രോഡിന്റെ അച്ഛൻ ക്രിസ് ബ്രോഡിന്റെ ഒരു തുറന്ന് പറച്ചിൽ ഇപ്പോൾ ക്രിക്കറ്റ്‌ പ്രേമികൾക്ക് ഇടയിൽ ചർച്ചയായിരിക്കുകയാണ്.എന്താണ് ഈ തുറന്ന് പറച്ചിൽ എന്ന് പരിശോധിക്കാം. ടെലെഗ്രാഫിന് കൊടുത്ത അഭിമുഖത്തിലാണ് ക്രിസ് ബ്രോഡിന്റെ ഈ തുറന്ന് പറച്ചിൽ.അന്ന് സ്റ്റുവർട്ടിനെ ആറു സിക്സ് അടിച്ചതിന് ശേഷം യുവരാജിന്റെ ഒരു ഇന്ത്യൻ ജേഴ്സി അദ്ദേഹത്തെ കൊണ്ട് തന്നെ ഒപ്പിട്ട് ക്രിസ് ബ്രോഡ് മേടിപ്പിച്ചു.അതിന് ശേഷം ക്രിസ്മസ് സമ്മാനമായി താൻ അത് സ്റ്റുവർട്ടിന് നൽകി.സ്റ്റുവർട്ട് അത് തുറന്ന് നോക്കി. ശേഷം അത് വേസ്റ്റ് ബിന്നിലേക്ക് തന്നെ സ്റ്റുവർട്ട് ബ്രോഡ് നിക്ഷേപിച്ചു.യുവരാജിന്റെ ആറു സിക്സറുകൾ തന്റെ മകന്റെ നർമ്മബോധത്തേ തന്നെ നശിപ്പിച്ചുവെന്നും ക്രിസ...