Posts

എന്ത് കളിച്ചിട്ടും എന്ത് കാര്യം!! ., ന്യൂസി ലാൻഡ് ഏകദിന പരമ്പരയിലും സഞ്ജുവില്ല.

Image
സെഞ്ച്വറി അടിച്ചിട്ടും കാര്യമില്ല, ന്യൂസി ലാൻഡ് ഏകദിന പരമ്പരയിലും സഞ്ജുവില്ല. ഇനിയും എത്രനാൾ അദ്ദേഹത്തെ ഏകദിന ക്രിക്കറ്റിൽ നിന്ന് അകറ്റി നിർത്തും. ലിസ്റ്റ് എ ക്രിക്കറ്റിൽ തുടർച്ചയായ രണ്ടാം സെഞ്ച്വറി കുറിച്ച് സഞ്ജു സാംസൺ. ശനിയാഴ്ച വിജയ് ഹസാറേ ട്രോഫിയിലാണ് അദ്ദേഹം ജാർഖണ്ടിനെതിരെ സെഞ്ച്വറി കുറിച്ചത്. 95 പന്തിൽ 101 റൺസാണ് സഞ്ജു സ്വന്തമാക്കിയത്.സഞ്ജുവിന്റെ ഈ ഇന്നിങ്സിൽ 3 സിക്സും 9 ഫോറും പിറന്നു. ദക്ഷിണ ആഫ്രിക്കെതിരെ സെഞ്ച്വറി നേടിയ ഏകദിന മത്സരത്തിന് ശേഷം ആദ്യമായിയാണ് സഞ്ജു ഒരു ലിസ്റ്റ് എ മത്സരം കളിക്കുന്നത്. സഞ്ജുവിന് പുറമെ നായകൻ കൂടിയായ രോഹൻ കുന്നുമേൽ 124 റൺസ് സ്വന്തമാക്കി. ഇരുവരുടെയും മികവിൽ ജാർഖണ്ഡ് ഉയർത്തിയ 312 റൺസ് 2 വിക്കറ്റുകൾ നഷ്ടപെടുത്തി കേരള വിജയിച്ചു. ശനിയാച്ച നടന്ന വിജയ് ഹസാറെ ട്രോഫിയിൽ സീനിയർ താരങ്ങൾ തകർത്തു ആടുകയായിരുന്നു. ഇതിൽ ഏറ്റവും പ്രധാനി സാക്ഷാൽ ഹാർദിക് പാന്ധ്യയായിരുന്നു.92 പന്തിൽ 133 റൺസ് സ്വന്തമാക്കിയ ഹാർദിക് തന്റെ പ്രഥമ ലിസ്റ്റ് എ സെഞ്ച്വറി സ്വന്തമാക്കി. ഒരു ഓവറിൽ 34 റൺസ് വരെ ഈ ഇന്നിങ്സിൽ അദ്ദേഹം സ്വന്തമാക്കിയിരുന്നു. അർഷദീപ് സിംഗ് 5 വിക്കറ്റ് നേട്ടവുമായി തിളങ്ങി...

അവനെ ബാറ്റ് ചെയ്യുന്നത് സച്ചിൻ ബാറ്റ് ചെയ്യുന്നത് പോലെ, അർജുനെ വാനോളം പുകയ്ത്തി യോഗ്രാജ് സിംഗ്..

Image
 യോഗ്രാജ് സിംഗ്, ഇന്ത്യൻ ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ യുവരാജ് സിംഗിന്റെ പിതാവ്. റോൾർ സ്കറ്റിംഗ് മെഡലുമായി വന്ന തന്റെ മകനെ ആ മെഡൽ വലിച്ചു എറിഞ്ഞു ക്രിക്കറ്റിലേക്ക് തിരിച്ചു വിട്ടവനാണ് യോഗ്രാജ്. ഈ ഒരു പ്രവർത്തി കൊണ്ട് മാത്രമാണ് ഇന്ത്യക്ക് രണ്ട് ലോക കിരീടം ലഭിച്ചത് എന്ന് ഒരു ക്രിക്കറ്റ്‌ ആരാധകനെയും ഓർമപ്പെടുത്തേണ്ടതില്ല.പക്ഷെ യുവരാജ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം തന്റെ പിതാവ് പല തവണ വാർത്തകളിൽ ഇടപിടിച്ചിരുന്നു. തന്റെ മകന്റെ കരിയർ നശിപ്പിച്ചത് ധോണിയാണെന്ന് പല തവണ അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ യുവരാജ് ഇത് എല്ലാം നിഷേധിച്ചിരുന്നു. യുവരാജ് നിലവിൽ പഞ്ചാബിൽ ക്രിക്കറ്റ്‌ അക്കാഡമി നടത്തുകയാണ്. അഭിഷേക് ശർമ എന്നാ തന്റെ പ്രിയപ്പെട്ട ശിഷ്യൻ ലോക ക്രിക്കറ്റിൽ വിസ്മയം തീർക്കുന്ന കാഴ്ച അദ്ദേഹം കാണുന്നുണ്ട്. എന്നാൽ ഈ ഇടയായി യുവരാജിന്റെ അച്ഛൻ ഒരിക്കൽ കൂടി ഒരു പ്രസ്താവന നടത്തിയിരിക്കുകയാണ്. സച്ചിന്റെ മകൻ അർജുനെ പറ്റിയാണ് ഈ പ്രസ്താവന.പ്രമുഖ പത്രപ്രവർത്തകൻ രവിഷ് ബിഷത് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. എന്താണ് ഈ പ്രസ്താവന എന്ന് നമുക്ക് പരിശോധിക്കാം. ...

2025 ൽ ക്രിക്കറ്റ്‌ ചരിത്രത്തിൽ രേഖപെടുത്തിയ എക്കാലത്തെയും മികച്ച റെക്കോർഡുകൾ..

Image
  ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും മികച്ച വർഷങ്ങളിൽ ഒന്നാണ് 2025.ഇന്ത്യൻ വനിതാ ക്രിക്കറ്റ്‌ ടീം ചരിത്രത്തിൽ ആദ്യമായി ലോകക്കപ്പ് നേടിയതും ആർ സി ബി ഐ പി എൽ നേടിയതുമെല്ലാം 2025 ലെ ഏറ്റവും മികച്ച മുഹൂർത്തങ്ങളാണ്. ദക്ഷിണ ആഫ്രിക്കയുടെ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ് വിജയവും 2025 എന്നാ വർഷത്തിൽ ക്രിക്കറ്റ്‌ ചരിത്രത്തിൽ സ്വർണലിപികളാൽ എഴുതി ചേർത്തു. എന്നാൽ ഒരുപിടി റെക്കോർഡുകളും 2025 ൽ ക്രിക്കറ്റ്‌ ലോകത്ത് കുറിക്കപ്പെട്ടു. ഓരോന്നായി നമുക്ക് പരിശോധിക്കാം. 1.ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ വനിതാ ഏകദിന റൺസ്.. ഇന്ത്യൻ വനിതാ ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒന്നാണ് സ്മൃതി മന്ദാന.2025 എന്നാ വർഷം ഒരിക്കൽ കൂടി താരം അത് ഉറപ്പിച്ചതുമാണ്. 1362 റൺസാണ് സ്മൃതി ഈ വർഷം ഏകദിനത്തിൽ സ്വന്തമാക്കിയത്. ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ ഏകദിന റൺസ് സ്വന്തമാക്കുന്ന താരമെന്ന നേട്ടവും സ്മൃതി സ്വന്തമാക്കി. 2.ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ അന്താരാഷ്ട്ര റൺസ് സ്വന്തമാക്കിയ വനിതാ. 2025 എന്നാ വർഷം സ്മൃതി മന്ദാനക്ക് വളരെ പ്രത്യേകതയൊള്ളതാണ്.ഇന്ത്യക്ക് വേണ്ടി ലോകക്കപ്പ് വിജയിച്ച വർഷം കൂടിയാണ് ഇത്. ഏകദിനത്തിൽ മാത്ര...

ഗ്രാവിറ്റിയേ പോലും വെല്ലുവിളിച്ച തിലക് വർമ, തിലകിന്റെ അമാനുഷിക ഫീൽഡിങ് വീഡിയോ ഇതാ..

Image
 ഗ്രാവിറ്റിയേ പോലും വെല്ലുവിളിച്ച തിലക് വർമ, തിലകിന്റെ അമാനുഷിക ഫീൽഡിങ് വീഡിയോ ഇതാ.. ഇന്ത്യ ദക്ഷിണ ആഫ്രിക്ക രണ്ടാം ഏകദിനം റായിപൂരിൽ പുരോഗമിക്കുകയാണ്. വിരാട് കോഹ്ലിയുടെ തുടർച്ചയായി രണ്ടാം സെഞ്ച്വറി മികവിൽ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 358 റൺസ് സ്വന്തമാക്കി.102 റൺസാണ് വിരാട് സ്വന്തമാക്കിയത്. കോഹ്ലിയുടെ 53 മത്തെ ഏകദിന സെഞ്ച്വറിയായിരുന്നു ഇത്. കോഹ്ലിക്ക് പുറമെ രുതുരാജും തന്റെ കന്നി ഏകദിന സെഞ്ച്വറി സ്വന്തമാക്കി.105 റൺസാണ് അദ്ദേഹം സ്വന്തമാക്കിയത്.ഇരുവർക്കും നായകൻ കെ എൽ രാഹുൽ ഫിഫ്റ്റി സ്വന്തമാക്കി.43 പന്തിൽ 66 റൺസാണ് അദ്ദേഹം സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിൽ മാർക്രത്തിന്റെ മികവിൽ സൗത്ത് ആഫ്രിക്ക പൊരുതുകയാണ്. ഇതിനിടയിൽ ദക്ഷിണ ആഫ്രിക്ക ഇന്നിങ്സിൽ വളരെ അത്ഭുതകരമായ സംഭവം നടന്നിരുന്നു. ഈ അത്ഭുതകരമായ കാര്യം ചെയ്തത് തിലക് വർമയാണ്. എന്താണ് സംഭവം എന്ന് പരിശോധിക്കാം. ദക്ഷിണ ആഫ്രിക്ക ഇന്നിങ്സിന്റെ 20 മത്തെ ഓവർ. ഓവറിലെ നാലാമത്തെ പന്ത്, കുൽദീപ് ഇന്ത്യക്ക് വേണ്ടി പന്ത് എറിയുന്നു. മാർക്രം മികച്ച ഫോമിൽ ബാറ്റ് ചെയ്യുകയാണ്.കുൽദീപിനെ മാർക്രം ലോങ്ങ്‌ ഓണിലേക്ക് പറത്തുന്നു. സിക്സ് പ്രതീക്ഷിച്ചു നിന്ന മാർക്ര...

രാജാവിന്റെ ക്രോധം!!, ഗംഭീറിനെ അവഗണിച്ചു കിംഗ് കോഹ്ലി, വീഡിയോ ഇതാ

Image
 ഞായറാഴ്ച റാഞ്ചിയിൽ നടന്ന ഏകദിന മത്സരം ക്രിക്കറ്റ്‌ പ്രേമികൾക്ക് വളരെ ആവേശം നിറഞ്ഞ ഒന്നായിരുന്നു. രോഹിത് ശർമ്മയും വിരാട് കോഹ്ലിയും വളരെ മനോഹരമായി തന്നെ ബാറ്റ് ചെയ്തിരുന്നു. കോഹ്ലിയായിരുന്നു കൂട്ടത്തിലെ അപകടകാരി.കോഹ്ലി തന്റെ 52 മത്തെ ഏകദിന സെഞ്ച്വറിയും അദ്ദേഹം സ്വന്തമാക്കി. ഒരൊറ്റ ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരം എന്നാ നേട്ടവും കോഹ്ലി സ്വന്തമാക്കി. രോഹിത്തിന് ഒപ്പം ചേർന്ന് 136 റൺസ് കൂട്ടുകെട്ട് സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ ഇന്ത്യ 17 റൺസിന് വിജയിച്ചിരുന്നു.135 റൺസ് നേടിയ കോഹ്ലിയാണ് കളിയിലെ താരം. മത്സരം ശേഷം കോഹ്ലി സമ്പൂർണമായി ഗംഭീറിനെ അവഗണച്ചിതാണ് ഇപ്പോൾ വാർത്തകൾ നിറഞ്ഞിരിക്കുന്നത്.മത്സരം ശേഷം ഗംഭീർ കോഹ്ലി കോഹ്ലിക്ക് കൈ കൊടുത്തില്ല.ഗംഭീറിനെ പൂർണമായി അവഗണിച്ച കോഹ്ലി ഫോണിൽ നോക്കി കൊണ്ട് പോവുകയായിരുന്നു. നിലവിൽ സമൂഹമാധ്യമങ്ങളിൽ ഈ വീഡിയോ തരംഗമായിരിക്കുകയായിരുന്നു. ഗംഭീറും കോഹ്ലിയും തമ്മിലുള്ള പ്രശ്നങ്ങൾ പരസ്യമായി രഹസ്യമാണ്. ഒരൊറ്റ കളി മോശമായ തന്നെ കോഹ്ലിയെ ഒഴിവാക്കാൻ ഗംഭീർ ശ്രമിക്കുന്നുണ്ട്.എന്നാൽ ഒരൊറ്റ മത്സരം പോലും മോശമാക്കാതെയാണ് കോഹ്ലിയുടെ ബാറ്റിംഗ്.കോഹ്ലി പതിവ...

പുച്ഛിച്ചവർക്ക് മറുപടിയുമായി ഹർഷിത് റാണ, ഒരൊറ്റ ഓവറിൽ രണ്ട് വിക്കറ്റ്, വീഡിയോ ഇതാ..

Image
 പുച്ഛിച്ചവർക്ക് മറുപടിയുമായി ഹർഷിത് റാണ, ഒരൊറ്റ ഓവറിൽ രണ്ട് വിക്കറ്റ്, വീഡിയോ ഇതാ.. 2024 ഐ പി എൽ കൊൽക്കത്ത വിജയിച്ചതോടെയാണ് ഹർഷിത് റാണയുടെ പേര് ക്രിക്കറ്റ്‌ പ്രേമികളുടെ ഇടയിൽ ചർച്ചയായത്. കൊൽക്കത്തക്ക് അന്ന് കിരീടം നേടി കൊടുക്കനതിൽ നിർണായക പങ്ക് അദ്ദേഹം വഹിച്ചിരുന്നു. തുടർന്ന് ഇന്ത്യൻ ടീമിലേക്ക് വിളി എത്തി. ശേഷം ഗംഭീർ ഇന്ത്യൻ പരിശീലകനായി. തുടർന്ന് ഇന്ത്യൻ ടീം പ്രഖ്യാപിക്കുമ്പോഴെക്കയും ഹർഷിത് റാണയുടെ പേര് ടീം ലിസ്റ്റിൽ ആദ്യം ചേർക്കപ്പെട്ടു. ഇതിനെതിരെ ശക്തമായ ആക്ഷേപങ്ങൾ ഉണ്ടായി. എന്നാൽ ചുരുക്കം മികച്ച പ്രകടനങ്ങളും അദ്ദേഹത്തിന്റെ പേരിൽ നിന്നുണ്ടായി. റാഞ്ചി ദക്ഷിണ ആഫ്രിക്കെതിരെ ആദ്യ ഇലവനിൽ എത്തിയപ്പോഴും ഇതേ വിവാദങ്ങൾ ഉണ്ടായി. എന്നാൽ ഈ തവണ തന്നെ ഏല്പിച്ച പണി വൃത്തിക്ക് ചെയ്തിരിക്കുകയാണ് താരം.ഇന്ത്യയുടെ 350 റൺസ് പിന്തുടരാൻ ഇറങ്ങിയ ദക്ഷിണ ആഫ്രിക്ക. ന്യൂ ബോളുമായി ഹർഷിത് എത്തുന്നു. ആദ്യ പന്ത് ഒരു വൈഡ് ഡെലിവറി. ഇവനിൽ നിന്ന് ഇത് പ്രതീക്ഷിച്ചാൽ മതി എന്നാ രീതിയിൽ നിന്ന് ആരാധകർ. അടുത്ത പന്ത് ഒരു ലെങ്ത് ബോൾ, റിക്കിലിട്ടന്റെ പ്രതിരോധം തകരുന്നു. റിക്കിൽടൺ ഗോൾഡൻ ഡക്ക്. അടുത്തത് എത്തിയത് ദക്ഷിണ ആഫ...

ഇത് സൂപ്പർമാൻ ബ്രെവിസ്!!,, പറക്കും ക്യാച്ചുമായി ജൂനിയർ എ ബി ഡി, വീഡിയോ ഇതാ..

Image
 ഇത് സൂപ്പർമാൻ ബ്രെവിസ്!!,, പറക്കും ക്യാച്ചുമായി ജൂനിയർ എ ബി ഡി, വീഡിയോ ഇതാ.. ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർക്ക് ആവേശ നിമിഷങ്ങളാണ് റാഞ്ചിയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ജയ്സ്വാലിനെ ആദ്യമേ നഷ്ടമായി. എന്നാൽ അവിടെ ഓരോ ആരാധകരും കാത്തിരുന്ന നിമിഷം പിറക്കുകയായിരുന്നു.രോഹിത്തും കോഹ്ലിയും ഒരിക്കൽ കൂടെ തങ്ങളുടെ വില എന്താണെന്ന് തെളിയിക്കുകയായിരുന്നു. ഇരുവരും ചേർന്ന് 136 റൺസിന്റെ കൂട്ടുകെട്ട് സ്വന്തമാക്കി.51 പന്തിൽ 57 റൺസുമായി രോഹിത് മടങ്ങി. ജാൻസൻ രോഹിത്തിനെ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.എന്നാൽ പിന്നീട് വന്ന രുതുരാജിന് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ഇന്ത്യൻ ഇന്നിങ്സിന്റെ 27 മത്തെ ഓവർ. ഓവറിലെ മൂന്നാമത്തെ പന്ത്.ഓഫ്‌ സ്റ്റമ്പിന് പുറത്ത് ഒരു ലെങ്ത് ഡെലിവറി ബാർട്ടമാൻ എറിയുന്നു.രുതുരാജ് ഒരു കട്ടിന് ശ്രമിക്കുന്നു.പോയിന്റിൽ നിന്നിരുന്ന ഡെവാൾഡ് ബ്രെവിസ് ആ പന്തിന് വേണ്ടി ചാടുന്നു. ഒരൊറ്റ കൈ കൊണ്ട് തന്നെ പന്ത് കൈപിടിയിൽ ഒതുക്കുന്നു. ഒരു അത്ഭുത ക്യാച്ചും പിറക്കുന്നു. ഡെവാൾഡ് ബ്രെവിസിനെ ക്രിക്കറ്റ്‌ ആരാധകർക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ലല...