Categories
Uncategorized

അവർ തമ്മിൽ എന്താണ് സംസാരിച്ചത് ,സംഭാഷണം വെളിപ്പെടുത്തി ദൃക്‌സാക്ഷി

തിങ്കളാഴ്ച രാത്രി നടന്ന ബംഗളൂരു-ലഖ്നൗ ഐപിഎൽ മത്സരത്തിനിടെ ഇരുടീമുകളിലെയും താരങ്ങൾ തമ്മിലുണ്ടായ കശപിശയും അതിനെത്തുടർന്നുണ്ടായ സംഭവവികാസങ്ങളും ഇന്നും സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി തുടരുകയാണ്. വേഗം കുറഞ്ഞ പിച്ചിൽ നടന്ന ലോസ്കോറിംഗ് പോരാട്ടത്തിൽ 18 റൺസിനാണ് ബംഗളൂരു, ലഖ്നൗവിനെ കീഴടക്കിയത്. ഗ്രൗണ്ടിലെ അതിരുവിട്ട പെരുമാറ്റദൂഷ്യത്തിന് ബംഗളൂരു താരം വിരാട് കോഹ്‌ലിയ്ക്കും ലഖ്നൗ പരിശീലകൻ ഗൗതം ഗംഭീനും 100% മാച്ച് ഫീയും ലഖ്നൗവിന്റെ അഫ്ഗാൻ പേസർ നവീൻ ഉൾ ഹഖിന് 50% മാച്ച് ഫീയും പിഴയായി ഒടുക്കേണ്ടിവന്നിരുന്നു.

ലഖ്നൗ ബാറ്റിംഗ് സമയത്തായിരുന്നു സംഭവങ്ങളുടെ തുടക്കം കുറിച്ചത്. നവീൻ ഉൾ ഹഖിന്റെ ബാറ്റിങ്ങിനിടയിൽ, കോഹ്‌ലി മുന്നോട്ട് കയറിവരികയും ഇരുവരും പരസ്പരം വാക്കുകൾകൊണ്ട് ഏറ്റുമുട്ടുകയും ചെയ്തു. ലഖ്നൗ ഇന്നിങ്സിലെ പതിനേഴാം ഓവറിൽ ആയിരുന്നു അത്. തുടർന്ന് ഇരുവരെയും പിന്തിരിപ്പിക്കാനെത്തിയ നോൺസ്ട്രൈക്കർ അമിത് മിശ്രയുടെ നേർക്കും കോഹ്‌ലി അസഭ്യവാക്കുകൾ ഉപയോഗിച്ചിരുന്നു. മത്സരം കഴിഞ്ഞ് ടീമംഗങ്ങൾ പരസ്പരം ഹസ്തദാനം ചെയ്യുന്ന സമയത്ത് വീണ്ടുമൊരിക്കൽകൂടി കോഹ്‌ലി – നവീൻ വാക്പോരുണ്ടായി. അതിനുശേഷം കോഹ്‌ലിയോട് സംസാരിക്കാനെത്തിയ കൈൽ മെയേഴ്സിനെ പിന്തിരിപ്പിച്ചു കൊണ്ടുപോകുകയായിരുന്ന ലഖ്നൗ പരിശീലകൻ ഗൗതം ഗംഭീറും കോഹ്‌ലിയും തമ്മിലായി സംഘർഷം. ഒടുവിൽ ഏറെ പണിപ്പെട്ടാണ് സഹതാരങ്ങളും കോച്ചിംഗ് സ്റ്റാഫും ചേർന്ന് ഇരുവരെയും പിടിച്ചുമാറ്റി രംഗം ശാന്തമാക്കിയത്.

കോഹ്‌ലിയും ഗംഭീറും രൂക്ഷമായ വാക്പോര് നടത്തിയിരുന്നു. ഇതിൽ കൂടുതൽ വ്യക്തത നൽകിക്കൊണ്ട്, ടീം ഡഗ്ഔട്ടിൽ ഉണ്ടായിരുന്ന ഒരു വ്യക്തി ഇരുവരും സംസാരിച്ച കാര്യങ്ങളെകുറിച്ച് വെളിപ്പെടുത്തിയിരുന്നു. മത്സരശേഷം കൈൽ മെയെഴ്സ് കോഹ്‌ലിയോട്‌ താങ്കൾ എന്തിനാണ് ലഖ്നൗ താരങ്ങളെ ഇത്രകണ്ട് അധിക്ഷേപിക്കുന്നത് എന്ന് ചോദിച്ചു. മയെഴ്‌സിനെ പിന്തിരിപ്പിക്കാനെത്തിയ ഗംഭീർ കോഹ്‌ലിയോട് എന്താണ് താങ്കൾ പറയുന്നത് എന്ന് ചോദിച്ചപ്പോൾ, താൻ മയേഴ്‌സിനോട് സംസാരിക്കുമ്പോൾ എന്തിനാണ് ഇടയിൽ കയറിവന്ന് സംസാരിക്കുന്നത് എന്നാണ് കോഹ്‌ലി മറുപടിനൽകിയത്. ഞാൻ നിങ്ങളോട് ഒന്നും പറഞ്ഞില്ലല്ലോ എന്നും.

അതിനുള്ള മറുപടിയായി ഗംഭീർ പറഞ്ഞത്, താങ്കൾ ഞങ്ങളുടെ ടീമിലെ ഒരംഗത്തെയാണ് അധിക്ഷേപിച്ചത്, അത് ഞങ്ങളുടെ കുടുംബത്തെ അധിക്ഷേപിക്കുന്നത്‌ പോലെയാണ്… എന്നാണ്. അപ്പോൾ കോഹ്‌ലി പറഞ്ഞത്, എന്നാൽ താങ്കൾ താങ്കളുടെ കുടുംബത്തെ സംരക്ഷിക്കൂ… എന്നായിരുന്നു. ഇരുവരെയും പിടിച്ചുമാറ്റുന്ന സമയത്ത് ഗംഭീർ അവസാനമായി പറഞ്ഞത്, എന്നാൽ താങ്കൾതന്നെ അത് ഞങ്ങൾക്ക് പഠിപ്പിച്ചുതരികയെന്നാണ്. സംഭവം നേരിട്ടുകണ്ട ഈ ദൃക്സാക്ഷിയുടെ വെളിപ്പെടുത്തലും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്.

Categories
Cricket

6,6,6 അങ്ങനെ പവനായി ആർച്ചർ ആയി ,മുംബൈയുടെ കുന്തമുനയെ ഹാട്രിക് സിക്സ് പറത്തി ലിവിങ്സ്റ്റൺ;വീഡിയോ കാണാം

ഈ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ പഞ്ചാബ് കിങ്‌സ് കളിക്കുന്ന മത്സരങ്ങളിൽ റൺ മഴ പെയ്യാറുണ്ട്. ഇന്ന് നടന്ന മത്സരത്തിലും സ്ഥിതി വിത്യാസത്തമല്ല.മുംബൈ ഇന്ത്യൻസിനെതിരെ ഇന്ന് നടന്ന മത്സരത്തിലും പഞ്ചാബ് കിങ്‌സ് 200 ന്ന് മുകളിൽ സ്വന്തമാക്കി. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ തുടർച്ചയായി നാല് മത്സരങ്ങളിൽ 200 ൽ കൂടുതൽ റൺസ് നേടുന്ന ആദ്യത്തെ ടീമായി പഞ്ചാബ് കിങ്‌സ്.

20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 214 റൺസാണ് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്.42 പന്തിൽ 82 റൺസ് സ്വന്തമാക്കിയ ലിയാം ലിവിങ്സ്റ്റോൺ ആണ് പഞ്ചാബിന്റെ ടോപ് സ്കോർർ. എന്നാൽ ലിവിങ്സ്റ്റന്റെ ഈ ഇന്നിങ്സിനെക്കാൾ ഇന്നിങ്സിന്റെ 19 മത്തെ ഓവറിൽ മുംബൈ ഇന്ത്യൻസിന്റെ സ്റ്റാർ ബൗളേർ ജോഫ്രേ അർച്ചറിന്റെ ബോളിൽ മൂന്നു തുടരെ സിക്സറുകൾ സ്വന്തമാക്കിയത് ചർച്ചയാവുകയാണ്.

ഓവറിലെ ആദ്യത്തെ പന്ത്, അർച്ചറിന്റെ സ്ലോ ബോൾ ലോങ്ങ്‌ വഴി ഗാലറിയിലേക്ക്.ഓവറിലെ രണ്ടാമത്തെ പന്ത് അർച്ചർ ഒരു ലെങ്ത് ബോൾ എറിയുന്നു.എന്നാൽ ആ പന്ത് ലിവിങ്സ്റ്റൺ ഗാലറിയിലേക്ക് എത്തിക്കുന്നു.തൊട്ട് അടുത്ത പന്ത് ഈ തവണ അർച്ചർ ഒരു ഷോർട്ട് ബോൾ എറിയുന്നു. എന്നാൽ ഈ തവണയും പന്ത് നിലം തൊടാതെ ഗാലറിയിലേക്ക്. തുടർച്ചയായ മൂന്നാമത്തെ സിക്സറും. ലിവിങ്സ്റ്റന്റെ ഈ കൂറ്റൻ അടികളുടെ മികവിൽ പഞ്ചാബ് കിങ്‌സ് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 214 റൺസ്.

Categories
Cricket

എന്താ ഇവിടെ ഉണ്ടായേ ? താൻ എങ്ങനെ ഔട്ടായത് എന്ന് വിശ്വസിക്കാനാവാതെ സ്റ്റോയിനിസ് ; വീഡിയോ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാറാം സീസൺ ആവേശകരമായി പുരോഗമിക്കുകയാണ്. ഇന്ന് രണ്ട് മത്സരങ്ങളാണ് ലീഗിലുള്ളത്. വൈകിട്ട് 3:30 ക്ക്‌ തുടങ്ങിയ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ലക്ക്നൗ സൂപ്പർ ജയന്റ്സ് നേരിടുകയാണ്.വൈകിട്ട് 7:30 ക്ക്‌ നടക്കുന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്‌സും മുംബൈ ഇന്ത്യൻസിനെ നേരിടും.

ഇപ്പോൾ ചെന്നൈ സൂപ്പർ കിംഗ്‌സും ലക്കനൗ സൂപ്പർ ജയന്റ്സിനെ നേരിടുകയാണ്.ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ മഹേന്ദ്ര സിങ് ധോണി ബൗളിംഗ് തിരഞ്ഞെടുത്തു. ആദ്യ ഓവറുകളിൽ തന്നെ ചെന്നൈ ബൗളേർമാർ ലക്ക്നൗ ബാറ്റർമാരെ വട്ടം കറക്കി.എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് മറ്റൊരു കാര്യമാണ്.ചെന്നൈ സൂപ്പർ താരം രവീന്ദ്ര ജഡേജ എടുത്ത വിക്കറ്റ് തന്നെയാണ് ഈ ചർച്ചവിഷയം.

തുടക്കത്തിൽ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ ലക്കനൗ സൂപ്പർ ജയന്റ്സിന് വേണ്ടി ക്രീസിൽ മാർക്കസ് സ്റ്റോയിനിസ്. ഇന്നിങ്സിന്റെ ഏഴാമത്തെ ഓവർ. മഹേന്ദ്ര സിങ് ധോണി രവീന്ദ്ര ജഡേജക്ക്‌ പന്ത് ഏല്പിക്കുന്നു.ഓവറിലെ അഞ്ചാമത്തെ പന്ത്, മാർക്കസ് സ്റ്റോയിനിസ് സ്ട്രൈക്ക് ചെയ്യുകയാണ്.ജഡേജ ലെഗ് സ്റ്റമ്പിന് കുത്തിച്ചു ഒരു പന്ത് എറിയുകയാണ്.സ്റ്റോയിനിസ് സ്ട്രൈറ്റ് ഡ്രൈവ് ചെയ്യാൻ ശ്രമിക്കുന്നു. പന്ത് ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിൽ ടേൺ ചെയ്തു സ്റ്റോയിനിസിന്റെ സ്റ്റമ്പ് തെറിക്കുന്നു.

Categories
Uncategorized

എന്റെ അവസാന സീസണാണെന്ന് നിങ്ങൾ ആണ് തീരുമാനിച്ചത്, ഞാനല്ല’പ്രതീക്ഷകൾ നൽകി ധോണി ; വീഡിയോ കാണാം

ഇന്ന് ഉച്ചകഴിഞ്ഞു നടക്കുന്ന ഐപിഎൽ മത്സരത്തിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ലഖ്നൗ, ചെന്നൈയെ നേരിടുകയാണ്. മത്സരത്തിൽ ടോസ് നേടിയ ചെന്നൈ നായകൻ മഹേന്ദ്രസിംഗ് ധോണി, ലഖ്നൗവിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ചെന്നൈ നിരയിൽ പരുക്ക് ഭേദമായ പേസർ ദീപക് ചഹാർ, ആകാശ് സിങ്ങിന് പകരം ടീമിൽ മടങ്ങിയെത്തി. ലഖ്നൗ നായകനായ രാഹുലിന് കഴിഞ്ഞ മത്സരത്തിൽ ഫീൽഡിംഗിനിടെ പരുക്കേറ്റ് പുറത്തായിരുന്നു. ഓൾറൗണ്ടർ ക്രുനാൽ പാണ്ഡ്യയാണ് ഇന്ന് അവരെ നയിക്കുന്നത്.

ഇന്ന് മത്സരത്തിലെ ടോസ് സമയത്ത് അവതാരകനായ ഡാനി മോറിസൺ ചെന്നൈ‌‌ നായകനായ ധോണിയോട് വിടവാങ്ങൽ സീസൺ കളിക്കുന്നതിനെകുറിച്ച് ചോദിച്ചിരുന്നു. ലഖ്നൗവിന്റേ ഹോംഗ്രൗണ്ടായ എകന സ്റ്റേഡിയത്തിൽ മുഴുവൻ മഞ്ഞ പുതപ്പിച്ചാണ് ധോണി ഫാൻസ് അദ്ദേഹത്തെ വരവേറ്റത്. ഫാൻസിന്റെ ഈയൊരു സ്വീകരണം വിടവാങ്ങൽ സീസണിൽ എങ്ങനെ തോന്നുന്നു എന്നാണ് അദ്ദേഹം ധോണിയോട് ചോദിച്ചത്.

ഈ സീസണിൽ ഉടനീളം ഈയൊരു പ്രതിഭാസം ദൃശ്യമായിരുന്നു. ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തിൽ എന്നപോലെ, എവെമത്സരം കളിക്കുന്ന സമയത്തും ചെന്നൈ ടീമിനെ ഗാലറി മുഴുവൻ മഞ്ഞയണിഞ്ഞ് ധോണി ഫാൻസ്, അദ്ദേഹത്തിന്റെ അവസാന സീസൺ ആഘോഷിച്ചുവരികയായിരുന്നു. എന്നാലിപ്പോൾ ധോണി മറുപടി നൽകിയത്, എന്റെ അവസാന സീസൺ എന്ന് നിങ്ങളാണ് പറയുന്നത്; ഞാനല്ല.. എന്നാണ്. ഇതോടെ അടുത്ത സീസണിലും ധോണി കളിക്കുമോ എന്നുള്ള ആകാംഷയിലാണ് ധോണി ഫാൻസ്.

Categories
Cricket

പഴയത് ആണേലും വീര്യം കൂടുതലാ ! ഗുജറാത്തിനെ വിറപ്പിച്ച ഇഷാന്ത് ശർമ്മയുടെ അവസാന ഓവർ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഈ സീസണിൽ യുവ താരങ്ങളെക്കാൾ ശോഭിക്കുന്നത് സീനിയർ താരങ്ങളാണ്. ഫോം ഔട്ടായി തന്റെ കരിയർ വരെ അവസാനിക്കുമെന്ന് കരുതിയേടത് നിന്ന് പല താരങ്ങളും ഉയർത്ത് എഴുനേൽക്കുന്ന കാഴ്ച നമ്മൾ ഈ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ കണ്ട് കൊണ്ടിരിക്കുകയാണ്. അജിങ്ക്യ രഹാനെയും അമിത് മിശ്രയും ഒക്കെ ഇതിന് ഉദാഹരണങ്ങൾ.

ഇപ്പോൾ ഈ നിരയിലേക്ക് മറ്റൊരു പേര് കൂടി എഴുതി ചേർക്കപെടുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ തങ്ങളുടെ ഏറ്റവും മോശം സീസണുകളിൽ ഒന്നിലാണ് ഈ ഒരു താരം ഡൽഹി ക്യാപിറ്റൽസിന്റെ രക്ഷക്കായി എത്തിയിരിക്കുന്നത്.മുൻ ഇന്ത്യൻ സൂപ്പർ താരം ഇഷാന്ത് ശർമയാണ് ഈ താരം.ഇന്നത്തെ മത്സരത്തിന്റെ അവസാന ഓവറിൽ ഡൽഹിക്കായി അവതരിച്ചിരിക്കുകയാണ് ഇശാന്ത് ശർമ.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 16 മത്തെ സീസണിലെ 44 മത്തെ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഗുജറാത്ത്‌ ടൈറ്റാൻസിനെ നേരിടുകയാണ്.ആദ്യം ബാറ്റ് ചെയ്ത ഡൽഹി യുവ താരം അമൻ ഖാന്റെ മികവിൽ 8 വിക്കറ്റ് നഷ്ടത്തിൽ 130 റൺസ്. മറുപടി ബാറ്റിംഗിൽ ഹാർദിക് പാന്ധ്യയും ടെവാട്ടിയെയും ഗുജറാത്തിനെ ലക്ഷ്യത്തിൽ എത്തിക്കുമെന്ന് തോന്നിച്ചു. അവസാന ഓവറിൽ ജയിക്കാൻ വേണ്ടത് 12 റൺസ്.ആദ്യ പന്തിൽ ഹാർദിക് ഡബിൾ നേടുന്നു. രണ്ടാമത്തെ പന്തിൽ ഹാർദിക് സിംഗിൾ നേടുന്നു. കഴിഞ്ഞ ഓവറിൽ നോർത്ജേയേ തുടരെ മൂന്നു സിക്സർ അടിച്ച ടെവാട്ടിയ ക്രീസിൽ.143 കിലോമീറ്റർ വേഗതയിൽ ഒരു ഫുൾ ആൻഡ് വൈഡ് യോർക്കർ ഡോട്ട് ബോൾ, ഓവറിലെ നാലാമത്തെ പന്ത് ഒരു സ്ലോവർ ബോൾ, ടെവാട്ടിയക്ക്‌ ബോളിന്റെ സ്പീഡ് മനസിലാക്കാൻ കഴിഞ്ഞില്ല, നേരെ ബോൾ റോസോടെ കൈയിലേക്ക്.അവസാന രണ്ട് പന്തിൽ ജയിക്കാൻ വേണ്ടത് 9 റൺസ്. ഈ രണ്ട് പന്തിൽ നിന്നായി റാഷിദ്‌ ഖാൻ നേടാൻ സാധിച്ചത് മൂന്നു റൺസ്.ഒടുവിൽ ഡൽഹിക്ക്‌ ത്രസിപ്പിക്കുന്ന വിജയവും.

Categories
Cricket

6,6,6 തോൽവി ഉറപ്പിച്ച സമയത്ത് പ്രതീക്ഷ തന്ന ഹാട്രിക് സിക്സ് ,വീഡിയോ കാണാം

ഏത് ഒരു ക്രിക്കറ്റ്‌ മത്സരമാണെകിലും മത്സരത്തിലെ അവസാനത്തെ ഓവറിന് മുന്നേയുള്ള തൊട്ട് മുന്നത്തെ ഓവർ ക്യാപ്റ്റൻമാർ തങ്ങളുടെ ഏറ്റവും മികച്ച ബൗളേർക്ക്‌ മാറ്റി വെക്കുന്നതായി പലപ്പോഴും ക്രിക്കറ്റ്‌ ആരാധകർ ശ്രദ്ധിച്ചിട്ടുണ്ടാവാം. ക്രിക്കറ്റ്‌ നീരിക്ഷകർ ഇത്തരത്തിൽ ഒള്ള ഈ ഓവറിനെ പെൻ അൾട്ടിമേറ്റ് ഓവർ എന്നാണ് വിളിക്കുന്നത്.

20 ഓവറുള്ള ക്രിക്കറ്റ്‌ മത്സരങ്ങളിൽ 19 മത്തെ ഓവറാണ് പെൻ അൾട്ടിമേറ്റ് ഓവർ.ഈ ഒരു കാരണം കൊണ്ട് തന്നെ ഈ ഓവർ തന്നെയാണ് പല കളികളുടെയും ഫലങ്ങൾ തീരുമാനിക്കുന്നത്.പല ബാറ്റർമാരും ബൗളേർമാരും കളി തിരിക്കുന്നതും ഇത്തരത്തിലുള്ള ഓവറുകളിലാണ്. ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ഡൽഹി ക്യാപിറ്റൽസ് ഗുജറാത്ത്‌ ടൈറ്റാൻസ് മത്സരത്തിലും സംഭവിച്ചത് മറ്റു ഒന്നുമല്ല.അവസാന രണ്ട് ഓവറിൽ ഗുജറാത്തിന് ജയിക്കാൻ വേണ്ടത് 33 റൺസാണ്.

നോർത്ജേയാണ് ഡൽഹിക്ക്‌ വേണ്ടി പന്ത് എറിയുന്നത്.നായകൻ ഹാർദിക് പാന്ധ്യയാണ് ഗുജറാത്തിന് വേണ്ടി സ്ട്രൈക്കിൽ, ആദ്യ മൂന്നു പന്തുകളിൽ നിന്ന് പാന്ധ്യ നേടിയത് വെറും മൂന്നു റൺസ്. നാലാമത്തെ പന്തിൽ രാഹുൽ ടെവാട്ടിയ സ്ട്രൈക്കിൽ,148 കിലോമീറ്റർ വേഗതയുള്ള ഒരു ഫുൾ ടോസ് ദീപ് സ്‌ക്വർ ലെഗിന് മുകളിലൂടെ സിക്സർ, ഓവറിലെ അഞ്ചാമത്തെ പന്ത് വീണ്ടും 148 കിലോമീറ്റർ വേഗതയിൽ, ഈ തവണ സ്ലോട്ടിൽ ലഭിച്ച പന്ത് മിഡ്‌ വിക്കറ്റിന് മുകളിലൂടെ വീണ്ടും സിക്സർ, ഓവറിലെ അവസാന പന്ത് വീണ്ടും ഫുൾ ടോസ് വീണ്ടും സിക്സർ,ഹാട്ട്രിക്ക് സിക്സ് അടിച്ച ടെവാട്ടിയ പ്രതീക്ഷ നൽകിയെങ്കിലും ഗുജറാത്ത്‌ ഇഷാന്ത് ശർമയുടെ അവസാന ഓവറിൽ അഞ്ചു റൺസ് അകലെ മത്സരം കൈവിട്ടു.

Categories
Uncategorized

‘ഡാ നി ഓക്കേ അല്ലേ ‘ എന്തൊക്കെ ആയാലും ഒരേ രാജ്യക്കാർ അല്ലേ , ജയത്തിനു ശേഷം രാഹുലിനോട് കോഹ്ലി ; വീഡിയോ

കഴിഞ്ഞദിവസം നടന്ന ഐപിഎൽ മത്സരത്തിനിടെ ഉണ്ടായ പ്രശ്നങ്ങൾ ചില്ലറയല്ല. ഇരു ടീമിന്റെയും താരങ്ങൾ തമ്മിൽ മത്സരശേഷം കൊമ്പ് കോർത്തത് സോഷ്യൽ മീഡിയയിൽ ആരാധകർ ആഘോഷമാക്കിയിരിക്കുകയാണ്. ഈ പ്രവർത്തിയുടെ പേരിൽ ലക്നൗവിന്റെ മെന്ററായ ഗൗതം ഗംഭീറിനും ബാംഗ്ലൂർ സൂപ്പർതാരം വിരാട് കോഹ്ലിക്കും മാച്ച് ഫീസിന്റെ 100% പിഴയൊടുക്കാൻ മാച്ച് റഫറി വിധിച്ചിരുന്നു. ബാംഗ്ലൂർ വിജയത്തിന് ശേഷമാണ് തർക്കങ്ങൾ ഓരോന്നായി ഉടലെടുത്തത്.

താരതമ്യേന കുറഞ്ഞ സ്കോർ മാത്രം ഉയർത്തപ്പെട്ട മത്സരത്തിൽ 18 റൺസിനാണ് ബാംഗ്ലൂർ വിജയം കരസ്ഥമാക്കിയത്. സ്പിന്നിനെ തുണക്കുന്ന പിച്ച് ആയിരുന്നു ലക്നൗവിൽ ക്യൂറേറ്റർമാർ ഒരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ ഉയർത്തിയത് 127 റൺസിന്റെ ചെറിയ വിജയലക്ഷ്യമാണ് എങ്കിലും ലക്‌നൗവിന് കാലിടറി. ലക്നൗ ഇന്നിംഗ്സ് 108 റൺസിന് അവസാനിച്ചു.

മത്സരശേഷം ഗൗതം ഗംഭീറും വിരാട് കോഹ്ലിയും കൊമ്പ് കോർത്തു. ഇതിനുപുറമെ അഫ്ഗാൻ താരമായ നവീൻ ഉൾ ഹക്കും വിരാട് കോഹ്ലിയും ഏറ്റുമുട്ടി. മിക്ക താരങ്ങളും പരസ്പരം സംവാദത്തിലും വാക്ക് തർക്കത്തിനും മത്സരശേഷം ഏറ്റുമുട്ടിയിരുന്നു. ഇതിന് പ്രധാനമായും കാരണമായത് ഈ സീസണിൽ ഇതിനുമുമ്പേ ഇരു ടീമുകളും ഏറ്റുമുട്ടിയ സമയത്ത് സൂപ്പർ ജയനന്റസ് നടത്തിയ അമിത ആഘോഷമായിരുന്നു. ഇതിനൊരു പ്രതികാരം എന്നപോലെയായിരുന്നു ബാംഗ്ലൂർ കഴിഞ്ഞദിവസം ആഘോഷിച്ചത്.

പലതരത്തിലുള്ള പ്രശ്നങ്ങൾ ഇരുടീമുകളും തമ്മിൽ ഉടലെടുത്തപ്പോഴും ഇന്ത്യൻ ടീമിൽ സഹതാരങ്ങളായ വിരാട് കോഹ്ലിയും രാഹുലും തമ്മിൽ സ്നേഹപൂർവ്വമുള്ള സംഭാഷണവും നടന്നു. രാഹുലിന് ബാംഗ്ലൂർ ബാറ്റ് ചെയ്യവേ ഫീൽഡിങ് നടത്തുന്ന ശ്രമത്തിനിടയിൽ പരിക്കേറ്റിരുന്നു. മത്സരശേഷം വിരാട് കോഹ്ലി രാഹുലിന്റെ അടുത്ത് പരിക്കിനെ കുറിച്ച് ചോദിച്ച് ഓക്കെയാണോ എന്ന് വിലയിരുത്താൻ മറന്നില്ല. പ്രശ്നങ്ങൾക്കിടയിലും കോഹ്ലി നടത്തിയ ഈ സംഭാഷണം സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്. ഡാ നീ ഒക്കെ അല്ലേ എന്ന് വിരാട് കോഹ്ലി രാഹുലിന്റെ അടുത്ത് ചോദിക്കുന്ന സംഭാഷണത്തിന്റെ വീഡിയോ ദൃശ്യം കാണാം.

Categories
Uncategorized

കണ്ടോ ഡാ കോഹ്‌ലിയുടെ പവർ ,നവീൻ അവാർഡ് വാങ്ങാൻ വന്നപ്പോൾ കാണികൾ ചെയ്തത് കണ്ടോ ! വീഡിയോ കാണാം

ഇന്നലെ രാത്രി ലഖ്നൗ ഏകന സ്റ്റേഡിയത്തിൽ നടന്ന ബംഗളൂരു-ലഖ്നൗ ഐപിഎൽ മത്സരവും അതിനെത്തുടർന്നുണ്ടായ സംഭവവികാസങ്ങളും ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി തുടരുകയാണ്. വേഗം കുറഞ്ഞ പിച്ചിൽ നടന്ന ലോസ്കോറിംഗ് പോരാട്ടത്തിൽ 18 റൺസിനാണ് ബംഗളൂരു, ലഖ്നൗവിനെ കീഴടക്കിയത്. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ അവർ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 126 റൺസ് എടുത്തപ്പോൾ, ലഖ്നൗ മറുപടി ബാറ്റിങ്ങിൽ 19.5 ഓവറിൽ 108 റൺസിൽ ഓൾഔട്ടാകുകയായിരുന്നു.

ലഖ്നൗ നിരയിലെ അഫ്ഗാൻ പേസർ നവീൻ ഉൾ ഹഖ്, ബാറ്റിങ്ങിന് ഇടയിൽ വിരാട് കോഹ്‌ലിയുടെ മുഖാമുഖം വരികയും ഇരുവരും പരസ്പരം വാക്കുകൾകൊണ്ട് ഏറ്റുമുട്ടുകയും ചെയ്തു. ലഖ്നൗ ഇന്നിങ്സിലെ പതിനേഴാം ഓവറിൽ ആയിരുന്നു സംഭവം. തുടർന്ന് ഇരുവരെയും പിന്തിരിപ്പിക്കാനെത്തിയ നോൺസ്ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്ന അമിത് മിശ്രയുടെ നേർക്കായി കോഹ്‌ലിയുടെ ദേഷ്യം. മത്സരം കഴിഞ്ഞിട്ടും തർക്കത്തിന് അറുതിവന്നിരുന്നില്ല.

ടീമംഗങ്ങൾ പരസ്പരം ഹസ്തദാനം ചെയ്യുന്ന സമയത്ത് വീണ്ടുമൊരിക്കൽകൂടി കോഹ്‌ലി – നവീൻ വാക്പോര് രൂക്ഷമായിരുന്നു. അതിനു ശേഷം കോഹ്‌ലിയോട് സംസാരിക്കാനെത്തിയ കൈൽ മെയേഴ്സിനെ പിന്തിരിപ്പിച്ചു കൊണ്ടുപോകുകയായിരുന്ന ലഖ്നൗ പരിശീലകൻ ഗൗതം ഗംഭീറും കോഹ്‌ലിയും തമ്മിലായി സംഘർഷം. ഒടുവിൽ ഏറെ പണിപ്പെട്ടാണ് സഹതാരങ്ങളും കോച്ചിംഗ് സ്റ്റാഫും ചേർന്ന് രംഗം ശാന്തമാക്കിയത്. ഇതിനുമുൻപ് 2013 ഐപിഎൽ സീസണിലും കോഹ്‌ലിയും ഗംഭീറും മുഖാമുഖം വന്നിരുന്നു.

ഇതിനെല്ലാമിടയിലും വിരാട് കോഹ്‌ലിയ്‌ക്ക് ലഖ്നൗവിൽ തടിച്ചുകൂടിയ ആയിരക്കണക്കിനു ആരാധകരിൽനിന്നും വളരെ മികച്ച പിന്തുണയാണ് ലഭിച്ചിരുന്നത്. അതിനെ സാധൂകരിക്കുന്ന ഒരു വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമായി മാറിയിരിക്കുകയാണ്. മത്സരശേഷമുള്ള പോസ്റ്റ് മാച്ച് പ്രസന്റേഷൻ സമയത്തെ ഒരു നിമിഷമാണിത്. മത്സരത്തിലെ ഗെയിംചെയിഞ്ചർ അവാർഡ് ഏറ്റുവാങ്ങാൻ 3 വിക്കറ്റ് വീഴ്ത്തിയ ലഖ്നൗ പേസർ നവീൻ ഉൾ ഹഖ് എത്തിയ നിമിഷം, ഗാലറിയിൽനിന്നും കേട്ടത് കോഹ്‌ലി… കോഹ്‌ലി… എന്ന് ആർപ്പുവിളിക്കുന്ന ഫാൻസിന്റെ ബഹളമായിരുന്നു.

Categories
Uncategorized

എന്തൊരു ഷോ ആണ് സിറാജ്; കോഹ്‌ലിയെ ചൊറിഞ്ഞതിന് തിരിച്ചു ചൊറിഞ്ഞു സിറാജ് ,ചെയ്തത് കണ്ടോ

ഇന്നലെ ലഖ്നൗവിൽ നടന്ന ആവേശപോരാട്ടത്തിൽ ബംഗളൂരു റോയൽ ചലഞ്ചേഴ്സ്, 18 റൺസിന് ലഖ്നൗ സൂപ്പർ ജയന്റ്‌സിനെ കീഴടക്കിയിരുന്നു. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു ഓപ്പണർമാരായ വിരാട് കോഹ്‌ലിയുടെയും(30 പന്തിൽ 31), നായകൻ ഡു പ്ലെസ്സിയുടെയും(40 പന്തിൽ 44) മികവിൽ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 126 റൺസ് എടുത്തു. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ബംഗളൂരു ബോളർമാർക്കു മുന്നിൽ പതറിയ ലഖ്നൗ ബാറ്റിംഗ് നിര, 19.5 ഓവറിൽ 108 റൺസിൽ ഓൾഔട്ടാകുകയായിരുന്നു.

ഇതിനുമുൻപ് ഈ സീസണിൽ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ലഖ്നൗവാണ് വിജയിച്ചിരുന്നത്. അന്ന് ബംഗളൂരു ഉയർത്തിയ 213 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് ശേഷിക്കെ അവസാന പന്തിൽ മറികടന്ന ലഖ്നൗ, ചിന്നസ്വാമിയെ അക്ഷരാർഥത്തിൽ നിശബ്ദമാക്കിയിരുന്നു. അതിനുള്ള പകരംവീട്ടലായി ബംഗളൂരുവിന് ഇന്നലെത്തെ വിജയം. നായകൻ ഫാഫ്‌ ഡു പ്ലസ്സിയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. വിജയത്തിനായി വീറും വാശിയും നിറഞ്ഞ പോരാട്ടത്തിൽ ഇരുടീമുകളിലേയും താരങ്ങൾ പരസ്പരം വാക്കുകൾകൊണ്ട് ഏറ്റുമുട്ടുന്ന അനേകം നിമിഷങ്ങൾ മത്സരത്തിനിടയിലും മത്സരശേഷവും അരങ്ങേറിയിരുന്നു.

ലഖ്നൗ ബാറ്റിങ്ങിന് ഇടയിൽ നവീൻ ഉൾ ഹഖ്, വിരാട് കോഹ്‌ലിയുമായി തർക്കത്തിൽ ഏർപ്പെടുകയും മത്സരശേഷമുള്ള ഹസ്തദാനസമയത്തും ഇരുവരും വീണ്ടും ഏറ്റുമുട്ടുകയും ചെയ്തിരുന്നു. അതിനുശേഷം ലഖ്നൗ ഓപ്പണർ കൈൽ മേയേഴ്‌സ്‌, കോഹ്‌ലിയോട് സംസാരിക്കുകയും അതിന്റെ തുടർച്ചയായി ലഖ്നൗ പരിശീലകൻ ഗൗതം ഗംഭീറും വിരാട് കോഹ്‌ലിയും പരസ്പരം നടന്നടുക്കുന്നതും വാക്കുതർക്കത്തിൽ ഏർപ്പെടുന്നതും സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്.

അത് മാത്രമല്ല, ഇപ്പോൾ മറ്റൊരു വീഡിയോ കൂടി ശ്രദ്ധേയമാകുന്നുണ്ട്. ലഖ്നൗ ബാറ്റിങ്ങിൽ നവീൻ ഉൾ ഹഖ് ബാറ്റ് ചെയ്യുന്ന സമയം. പതിനേഴാം ഓവർ എറിഞ്ഞത് പേസർ മുഹമ്മദ് സിറാജ്. അവസാന പന്തിൽ സിറാജ് മികച്ചൊരു യോർക്കർ എറിയുമ്പോൾ നവീന് കാര്യമായി ഒന്നും ചെയ്യാൻ കഴിയുന്നില്ല. പന്ത് വിക്കറ്റ് കീപ്പർ എടുക്കുന്നതിന് മുൻപായി അദ്ദേഹം ഒരു സിംഗിൾ നേടാൻ ശ്രമിക്കുന്നു. എങ്കിലും അതിനു കഴിയാതെ തിരികെ ക്രീസിൽ നിൽക്കുന്ന സമയത്ത് സിറാജ് അങ്ങോട്ട് നടന്നടുക്കുന്നു. കീപ്പർ ദിനേശ് കാർത്തിക് വിക്കറ്റിലേക്ക് എറിഞ്ഞ പന്ത് കൈക്കലാക്കി അല്പനേരം രൂക്ഷമായി നവീനെ നോക്കി നിന്ന സിറാജ്, ഒടുവിൽ പന്തെടുത്ത് വിക്കറ്റിലേക്ക് ഒരേറു വച്ചുകൊടുത്തുകൊണ്ടാണ് മടങ്ങുന്നത്.

Categories
Uncategorized

കോഹ്‌ലിയോടു സംസാരിച്ചിരുന്ന മേയേഴ്സിനെ പിടിച്ചുകൊണ്ടുപോയി ഗംഭീർ,കോഹ്‌ലി നിശബ്ദനായ നിമിഷം ,വീഡിയോ കാണാം

കഴിഞ്ഞദിവസം നടന്ന ഐപിഎൽ മത്സരത്തിലെ വിവാദങ്ങൾ കനക്കുകയാണ്. വാഗ്വാദത്തിന്റെ പേരിൽ വിരാട് കോഹ്ലിയും ഗൗതം ഗംഭീറിനും മാച്ച് ഫീസിന്റെ 100% പിഴ അടക്കാൻ മാച്ച് റഫറി വിധിച്ചിരുന്നു. ആവേശം നിറഞ്ഞ മത്സരത്തിൽ ബാംഗ്ലൂർ 18 റൺസിന് ലക്നൗവിനെ പരാജയപ്പെടുത്തിയിരുന്നു. താരതമ്യേന കുറഞ്ഞ റൺസ് മാത്രം സ്കോർ ചെയ്ത മത്സരമാണ് കടന്നുപോയത്.

ബാംഗ്ലൂർ ഉയർത്തിയ 127 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ലക്നൗ 108 റൺസിന് ഓൾഔട്ട് ആയിരുന്നു. ബാംഗ്ലൂരിനായി ഫാഫ് ഡുപ്ലസി നേടിയ 44 റൺസും വിരാട് കോഹ്ലി നേടിയ 31 റൺസും മത്സര ഗതിയിൽ ഏറെ നിർണായകമായി. ബാംഗ്ലൂർ ബാറ്റിംഗിന് ഇറങ്ങിയ ആദ്യ ഓവറുകളിൽ തന്നെ ക്യാപ്റ്റൻ രാഹുൽ പരിക്കേറ്റു പുറത്തു പോയിരുന്നു. രാഹുലിന് ഏറ്റ പരിക്ക് ഗുരുതരമാണ് എങ്കിൽ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ഇന്ത്യയ്ക്ക് തിരിച്ചടിയാകും.

മത്സരശേഷം താരങ്ങൾ തമ്മിൽ വാഗ്വാദങ്ങളിൽ ഏർപ്പെട്ടത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കനത്ത ചർച്ച ആവുകയാണ്. നവീൻ ഉൾ ഹക്കും വിരാട് കോഹ്ലിയും മത്സരശേഷം കനത്ത വാക്ക് പോരിൽ ഏർപ്പെട്ടു. ഇതിനിടയിൽ ഇപ്പോൾ പുറത്തുവരുന്ന മറ്റൊരു വീഡിയോ ദൃശ്യം കൈൽ മയെര്സും വിരാട് കോലിയും വാക്ക് തർക്കത്തിൽ ഏർപ്പെട്ടതാണ്. ഇതിനിടയിൽ ഗൗതം ഗംഭീർ വന്ന് മേയെസിനെ പിടിച്ചുമാറ്റുന്നതും മിണ്ടാതിരിക്കാൻ പറയുന്നതും ദൃശ്യത്തിൽ നിന്ന് വ്യക്തമാണ്. ഈ വീഡിയോ ദൃശ്യം കാണാം.