Categories
Cricket

വൈഡ് എറിഞ്ഞു സെഞ്ചുറി കളയാൻ നോക്കി സൂയാഷ് ,സഞ്ജു ചെയ്തത് കണ്ടോ ,വീഡിയോ കാണാം

ഒരു ബാറ്ററുടെ ഏറ്റവും വലിയ ആഗ്രഹം ഒരു സെഞ്ച്വറി തികയ്ക്കുക എന്ന് ഉള്ളത് തന്നെയാണ്. എന്നാൽ 99 റൺസിന് പുറത്താകുന്ന ബാറ്റർമാരെയും ആദ്യ ഇന്നിങ്സിൽ ഓവർ തീർന്നത് മൂലം സെഞ്ച്വറി നേടാൻ കഴിയാതെ പോയ ബാറ്റർമാരെയും നമുക്ക് കാണാം. ഈ സീസണിൽ ശിഖർ ധവാൻ സൺ രൈസേഴ്സ് ഹൈദരാബാദിന് എതിരെ നേടിയ 99 റൺസ് ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ്.

എന്നാൽ രണ്ടാമത്തെ ഇന്നിങ്സ് ബാറ്റ് ചെയ്തു. റൺസ് പിന്തുടർന്ന് 98 ലും 99 ലും ഒക്കെ പുറത്താവാതെ നിന്ന് കളിക്കാരെ നമ്മൾ കണ്ടിട്ട് ഉണ്ട്. ബാറ്റർ ഈ സ്കോറുകളിൽ നിൽകുമ്പോൾ വൈഡും നോ ബോളും എറിഞ്ഞു മത്സരം എതിർ ടീം വിജയിപ്പിച്ചു കൊടുക്കുന്ന കാഴ്ച ക്രിക്കറ്റ്‌ ലോകം കണ്ടിട്ടുണ്ട്.പണ്ട് ഇതേ രീതിയിൽ ഗെയ്ൽ സെഞ്ച്വറിക്ക്‌ അരികെ നിൽകുമ്പോൾ വൈഡ് എറിഞ്ഞ ഇക്ബാൽ അബ്ദുള്ളയോട് കോർത്ത കോഹ്ലിയെയും ഐ പി എൽ ആരാധകർ മറന്നു കാണില്ല.

ഇപ്പോൾ ഇത്തരത്തിലുള്ള ഒരു സംഭവമാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസും കൊൽക്കത്ത നൈറ്റ്‌ റൈഡർസും തമ്മിലുള്ള മത്സരത്തിൽ നടന്നത്.രാജസ്ഥാൻ റോയൽസിന് ജയിക്കാൻ 43 പന്തിൽ 3 റൺസ് ആണ് വേണ്ടത്.94 റൺസുമായി ജെയ്സവാൾ നോൺ സ്ട്രൈക്ക് എൻഡിൽ. നായകൻ സഞ്ജു സാംസൺ രാജസ്ഥാൻ വേണ്ടി സ്ട്രൈക്കിൽ. കൊൽക്കത്ത ബൗളേർ സുയാഷ് ശർമ വൈഡ് ലെങ്ത്തിലേക്ക് പന്ത് എറിയുന്നു. എന്നാൽ സഞ്ജു കേറി വന്ന് ഡെലിവറി പ്രതിരോധിക്കുന്നു. അടുത്ത ഓവറിന്റെ ആദ്യത്തെ പന്തിൽ തന്നെ ജെയ്സവാൾ ബൗണ്ടറി നേടി രാജസ്താനെ വിജയത്തിലേക്ക് എത്തിച്ചുവെങ്കിലും 98 റൺസെ സ്വന്തമാക്കാൻ കഴിഞ്ഞോളു.

Categories
Uncategorized

ആദ്യ ഓവറിൽ മാത്രം 26 റൺസ്; 13 പന്തിൽ റെക്കോർഡ് ഫിഫ്റ്റി.. ജൈസ്വാൾ വെടിക്കെട്ട് വീഡിയോ കാണാം

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിന് 9 വിക്കറ്റിന്റെ ആവേശവിജയം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്‌ക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. 57 റൺസെടുത്ത വെങ്കടെഷ് അയ്യർ അവരുടെ ടോപ് സ്കോററായി. മറുപടി ബാറ്റിങ്ങിൽ ജോസ് ബട്ട്‌ലർ പൂജ്യത്തിന് റൺഔട്ട് ആയെങ്കിലും സഹഓപ്പണർ ജെയ്സ്വൾ 98 റൺസോടെയും നായകൻ സഞ്ജു 48 റൺസോടെയും പുറത്താകാതെ നിന്നു മത്സരം വിജയിപ്പിച്ചു.

പരുക്ക് ഭേദമായി മടങ്ങിയെത്തിയ പേസർ ട്രെന്റ് ബോൾട്ട് കൊൽക്കത്തയുടെ ഓപ്പണർമാർ ഇരുവരെയും പറഞ്ഞയച്ചുകൊണ്ട് രാജസ്ഥാന് മികച്ച തുടക്കം നൽകി. തുടർന്ന് 22 റൺസ് എടുത്ത നായകൻ നിതീഷ് റാണയെ പുറത്താക്കിയ സ്പിന്നർ ചഹാൽ 184 വിക്കറ്റുകൾ പൂർത്തിയാക്കിക്കൊണ്ട് ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എടുത്ത ബോളറായി മാറി. ഒരറ്റത്ത് അയ്യർ നന്നായി ബാറ്റ് ചെയ്തെങ്കിലും പിന്തുണ നൽകാൻ ആരുമുണ്ടായില്ല. 4 ഓവറിൽ 25 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ചഹലാണ് അവരെ തകർത്തത്.

മറുപടി ബാറ്റിങ്ങിൽ ഓപ്പണർ യശസ്വി ജെയ്സ്വാൾ റോയൽസിന് വെടിക്കെട്ട് തുടക്കമാണ് സമ്മാനിച്ചത്. അദ്ദേഹം ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർദ്ധസെഞ്ചുറി നേട്ടത്തിന്റെ റെക്കോർഡും സ്വന്തം പേരിലാക്കി. വെറും 13 പന്തിൽ നിന്നാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. 14 പന്തിൽ നിന്നും അർദ്ധസെഞ്ചുറി നേടിയിട്ടുള്ള കെ എൽ രാഹുലിന്റെയും പാറ്റ് കമിൻസിന്റെയും റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്.

പതിവില്ലാതെ ആദ്യ ഓവറിൽതന്നെ പന്തെറിയാൻ എത്തിയ നായകൻ നിതീഷ് റാണയെ നിലംപരിശാക്കി, ജയ്സ്വാൾ കൊൽക്കത്തയിലെ ആരാധകരെ നിശബ്ദരാക്കുകയായിരുന്നു. ആദ്യ രണ്ട് പന്തുകളിൽ സിക്സ് നേടിയ അദ്ദേഹം തുടർന്നുള്ള രണ്ട് പന്തുകളിൽ ബൗണ്ടറിയും കണ്ടെത്തി. അഞ്ചാം പന്തിൽ ഒരു ഡബിൾ, അവസാന പന്തിൽ വീണ്ടുമൊരു ബൗണ്ടറി. അതോടെ ഒന്നാം ഓവറിൽ മാത്രം പിറന്നത് 26 റൺസാണ്. തുടർന്ന് അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. തലങ്ങും വിലങ്ങുമായി ഷോട്ടുകൾ പായിച്ച അദ്ദേഹം രാജസ്ഥാന് വിലപ്പെട്ട വിജയം നേടിക്കൊടുത്തു.

https://players.brightcove.net/3588749423001/default_default/index.html?videoId=6327221431112
Categories
Cricket

‘സഞ്ജുവിൻ്റെ രാജ തന്ത്രം’ആസിഫിന് വിക്കറ്റ് നേടി കൊടുത്തത് സഞ്ജുവിൻ്റെ തന്ത്രം ,വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാം സീസൺ ആവേശകരമായി പുരോഗമിക്കുകയാണ്. മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസും കൊൽക്കത്ത നൈറ്റ്‌ റൈഡർസും തമ്മിലാണ് ഇന്നത്തെ മത്സരം. ടോസ് നേടിയ രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ ബൗളിംഗ് തിരഞ്ഞെടുത്തു. ക്യാപ്റ്റന്റെ തീരുമാനം കാത്ത രാജസ്ഥാൻ ബൗളേർമാർ പന്ത് എറിഞ്ഞു.

20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് നേടി. കൊൽക്കത്ത നൈറ്റ്‌ റൈഡഴ്സിന് വേണ്ടി വെങ്കട്ടഷ് അയ്യർ ഫിഫ്റ്റി സ്വന്തമാക്കി. രാജസ്ഥാൻ വേണ്ടി നാല് വിക്കറ്റ് സ്വന്തമാക്കിയ ചാഹാലാണ് കൊൽക്കത്തയേ തകർത്തത്. എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് കൊൽക്കത്തയുടെ സൂപ്പർ സ്റ്റാർ ആൻഡ്രേ റസ്സലിന്റെ വിക്കറ്റാണ്.ഈ വിക്കറ്റിന് പിന്നിലെ സഞ്ജു സാംസന്റെ നായക മികവാണ് ഇപ്പോൾ എല്ലാരും ചർച്ച ചെയ്യുന്നത്.

ആസിഫാണ് രാജസ്ഥാൻ റോയൽസിന് വേണ്ടി ബൗൾ ചെയ്യുന്നത്.കൊൽക്കത്ത ഇന്നിങ്സിന്റെ 14 മത്തെ ഓവർ. ഓവറിലെ രണ്ടാമത്തെ പന്ത് റസ്സൽ സിക്സ് നേടുന്നു. പന്ത് ഫുൾ ലെങ്ത്തിലാണ് ഈ പന്ത് എറിഞ്ഞത്.തൊട്ട് അടുത്ത പന്തിന് മുന്നേ നായകൻ സഞ്ജു സാംസൺ ആസിഫിന്റെ അടുക്കൽ ചെല്ലുന്നു. തൊട്ട് അടുത്ത പന്ത് ഒരു ഷോർട്ട് ബോൾ, ബോൾ റസ്സൽ കട്ട്‌ ചെയ്യുന്നു. അശ്വിൻ ക്യാച്ച് മടങ്ങി റസ്സൽ മടങ്ങുന്നു.

Categories
Uncategorized

മലയാളി ഇങ്ങനെ ആണ് പകരം വീട്ടുക ,സിക്സ് അടിച്ച റസ്സലിനെ അടുത്ത ബോളിൽ പുറത്താക്കി മലയാളി താരം ആസിഫ് :വീഡിയോ കാണാം

കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടക്കുന്ന ഇന്നത്തെ ഐപിഎൽ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടുകയാണ്. മത്സരത്തിൽ ടോസ് നേടിയ റോയൽസ് നായകൻ സഞ്ജു സാംസൺ ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രാജസ്ഥാൻ നിരയിൽ പരുക്ക് ഭേദമായി പേസർ ട്രെന്റ് ബോൾട്ട് ടീമിൽ മടങ്ങിയെത്തി. മലയാളി താരം കെ എം ആസിഫും ടീമിൽ ഇടംനേടി.

മത്സരത്തിൽ ഓപ്പണർമാരായ ജേസൺ റോയിയേയും ഗുർബാസിനെയും മടക്കിയ പേസർ ട്രെന്റ് ബോൾട്ട് രാജസ്ഥാന് മികച്ച തുടക്കം നൽകി. എങ്കിലും മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന നായകൻ നിതിഷ് റാണയും വെങ്കടേഷ്‌ അയ്യരും ചേർന്ന് അവരെ കരകയറ്റി. റാണ 17 പന്തിൽ 22 റൺസെടുത്തു മടങ്ങിയെങ്കിലും അയ്യർ അർദ്ധസെഞ്ചുറി നേട്ടം പൂർത്തിയാക്കി. റാണയുടെ വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ ചഹാൽ 184 വിക്കറ്റുകളോടെ ഐപിഎല്ലിലെ ഏറ്റവും ഉയർന്ന വിക്കറ്റ് വേട്ടക്കാരനായി മാറി.

തുടർന്ന് എത്തിയത് ഓൾറൗണ്ടർ ആന്ദ്രേ റസ്സൽ ആയിരുന്നു. ചഹലിന്റെ പന്തുകൾ ശ്രദ്ധാപൂർവം നേരിട്ട അദ്ദേഹം വിക്കറ്റ് കളയാതെ കാത്തു. അതിനുശേഷം പതിനാലാം ഓവർ എറിയാൻ എത്തിയത് മലയാളി പേസർ ആസിഫ്. ആസിഫ് എറിഞ്ഞ രണ്ടാം പന്തിൽ ലോങ് ഓഫിലേക്ക് സിക്സ് പായിച്ച അദ്ദേഹത്തെ, മൂന്നാം പന്തിൽ അശ്വിന്റെ കൈകളിൽ എത്തിച്ച് ആസിഫ് പകരംവീട്ടി. രാജസ്ഥാൻ ജേഴ്സിയിൽ ആസിഫിന്റെ ആദ്യ വിക്കറ്റ് നേട്ടമാണ് ഇത്. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിൽ 3-0-15-0, 4-0-54-0 എന്നിങ്ങനെ പ്രകടനം നടത്തിയ അദ്ദേഹത്തിന് പിന്നീട് ഇന്നാണ് അവസരം ലഭിക്കുന്നത്.

Categories
Cricket

ഇത് ഡാൻസ് കളിക്കുന്നതല്ല ,സിക്സ് ആവേണ്ടത് ക്യാച്ച് എടുത്തു ഹെറ്റ്മയര്‍ മാജിക് :വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാം സീസൺ ആവേശകരമായി പുരോഗിമക്കുകയാണ്. ആദ്യ രണ്ട് സ്ഥാനങ്ങളിൽ നിൽക്കുന്ന ചെന്നൈ സൂപ്പർ കിംഗ്‌സും ഗുജറാത്ത്‌ ടൈറ്റാൻസും ഏറെകുറെ പ്ലേ ഓഫ്‌ ഉറപ്പിച്ചു എന്ന് തന്നെ പറയേണ്ടി വരും. മൂന്നു മുതൽ എട്ടു വരെയുള്ള സ്ഥാനങ്ങളിൽ നിൽക്കുന്ന ടീമുകൾ നിലവിൽ ബാക്കി സ്ഥാനങ്ങൾക് വേണ്ടി പൊരുതുകയാണ്.

അത് കൊണ്ട് തന്നെ ഈ സ്ഥാനങ്ങളിൽ ഒള്ള ടീമുകൾ ഏറ്റുമുട്ടുന്ന മത്സരങ്ങൾ വളരെ നിർണായകമാണ്. ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന രാജസ്ഥാൻ റോയൽസ് കൊൽക്കത്ത നൈറ്റ്‌ റൈഡർസ് മത്സരം ഇത്തരത്തിലുള്ള മത്സരമാണ്. ഇത്തരം മത്സരങ്ങളിൽ ഫീൽഡിങ് മികവ് തന്നെയാണ് ഏത് ഒരു ടീമിന്റെയും വിജയം. ഈ ഒരു മത്സരത്തിൽ കാണുന്ന കാഴ്ചയും ഇത് തന്നെയാണ്.

കൊൽക്കത്ത നൈറ്റ്‌ റൈഡർസ് രാജസ്ഥാൻ റോയൽസ് നടന്ന മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബൗളിംഗ് തിരെഞ്ഞെടുത്തു. കൊൽക്കത്ത നൈറ്റ്‌ റൈഡർസ് പതിവ് പോലെ തന്നെ ആക്രമിച്ചു തുടങ്ങി. കൊൽക്കത്ത നൈറ്റ്‌ റൈഡർസിന്റെ അക്രമങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ജയ്സൺ റോയ് ക്രീസിൽ.രാജസ്ഥാൻ റോയൽസിന് വേണ്ടി ട്രെന്റ് ബോൾട്ട് ബൗൾ എറിയുകയാണ്. ഇന്നിങ്സിന്റെ മൂന്നാമത്തെ ഓവറിലെ രണ്ടാമത്തെ പന്ത്, ബോൾട്ടിനെ റോയ് ഫ്ലിക്ക് ചെയ്യുന്നു. സിക്സ് പ്രതീഷിച്ച റോയ് കാണുന്നത് ദീപ് സ്‌ക്വർ ലെഗിൽ നിന്ന് ഓടി വന്ന് ഹെറ്റ്മൈർ ഒറ്റ കൈ കൊണ്ട് പന്ത് കൈപിടിയിൽ ഒതുക്കുന്നു. റോയ് എട്ടു പന്തിൽ പത്ത് റൺസുമായി ഡഗ് ഔട്ടിലേക്ക്.

Categories
Uncategorized

വിരോധികൾക്ക് വരെ രോമാഞ്ചം വരുന്ന സീൻ ,ധോണിയുടെ എൻട്രിക്ക് പടയപ്പ മ്യൂസിക് :വീഡിയോ കാണാം

ഐപിഎല്ലിൽ ഇന്നലെ നടന്ന പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ്, ‍ഡൽഹി ക്യാപിറ്റൽസിനെ 27 റൺസിന് കീഴടക്കിയിരുന്നു. ഇതോടെ 15 പോയിന്റുമായി പട്ടികയിൽ രണ്ടാമത് നിൽക്കുന്ന ചെന്നൈ, പ്ലേഓഫിലേക്ക് കൂടുതൽ അടുത്തു. ഡൽഹിയാകട്ടെ ടൂർണമെന്റിൽ നിന്നും പുറത്തേക്കുള്ള വഴി കണ്ടെത്തിയിരിക്കുകയാണ്. ചെപ്പോക്കിൽ നടന്ന മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ, നിശ്ചിത 20 ഓവറിൽ 8 വിക്കറ്റിന് 167 റൺസ് നേടിയപ്പോൾ, ‍ഡൽഹിയുടെ ഇന്നിങ്സ് 140/8 എന്ന നിലയിൽ അവസാനിക്കുകയായിരുന്നു.

ചെന്നൈയ്ക്ക് വേണ്ടി ആർക്കും വലിയ ഇന്നിങ്സുകൾ കളിക്കാൻ കഴിഞ്ഞില്ലെങ്കിലും എല്ലാവരും തങ്ങളുടെതായ ചെറിയ ചെറിയ സംഭാവനകൾ നൽകുകയായിരുന്നു. 12 പന്തിൽ 3 സിക്സുൾപ്പെടെ 25 റൺസെടുത്ത ശിവം ദുബെയാണ് ടോപ് സ്കോററായത്. മറുപടി ബാറ്റിങ്ങിൽ 25/3 എന്ന നിലയിൽ പതറിയ ഡൽഹി, മനീഷ് പാണ്ഡെയുടെയും റൂസ്സോയുടെയും അക്ഷർ പട്ടേലിന്റെയും ചെറുത്തുനിൽപ്പിൽ പൊരുതിനോക്കിയെങ്കിലും 140 റൺസ് വരെ എത്താൻ മാത്രമേ കഴിഞ്ഞുള്ളൂ. ബോളുകൊണ്ടും ബാറ്റ് കൊണ്ടും സംഭാവന നൽകിയ ഓൾറൗണ്ടർ ജഡേജയാണ് കളിയിലെ താരമായത്.

മത്സരത്തിൽ ചെന്നൈ നായകനായ ധോണി 9 പന്ത് നേരിട്ട് ഒരു ഫോറും രണ്ട് സിക്‌സുമടക്കം 20 റൺസ് നേടിക്കൊണ്ട് അവർക്ക് മികച്ച ഫിനിഷ് നൽകിയിരുന്നു. അവസാന ഓവറിലെ അഞ്ചാം പന്തിലാണ് ധോണി പുറത്തായത്. അതിനിടെ ധോണി കളിക്കളത്തിലേക്ക് ഇറങ്ങിയ സമയത്ത് തലൈവർ രജനികാന്തിന്റെ സൂപ്പർ ഹിറ്റായ ‘പടയപ്പ’യിലെ ബിജിഎം മൈതാനത്ത് പ്ലെ ചെയ്തിരുന്നു. ആർത്തിരമ്പി നിൽക്കുന്ന ചെന്നൈ ആരാധകരുടെ നടുവിലേക്ക് തലൈവർ മാസ്സ് ബിജിഎമ്മിന്റെ അകമ്പടിയോടെ നടന്നുവരുന്ന തല ധോണിയുടെ ദൃശ്യങ്ങൾ ഒന്നു കാണേണ്ടത് തന്നെയാണ്. ധോണിയുടെ ഭാര്യ സാക്ഷിയും മകൾ സിവയും ഇന്നലെ ഗാലറിയിൽ മത്സരം കാണാൻ സന്നിഹിതരായിരുന്നു.

Categories
Uncategorized

നല്ല കവിൾ,ഒന്നങ് തന്നാലുണ്ടല്ലോ ,വെറുതെ നിന്ന ദീപക് ചഹാറിന്റെ അടുത്തുവന്ന് ധോണി ഒപ്പിച്ച പണി കണ്ടോ.. വീഡിയോ കാണാം

ഇന്നലെ നടന്ന പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 27 റൺസിന് തോൽപ്പിച്ച ചെന്നൈ സൂപ്പർ കിംഗ്സ് പ്ലേഓഫിലേക്ക് ഒരുപടി കൂടി അടുത്തിരിക്കുകയാണ്. ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 167 റൺസാണ് നേടിയത്. ഡൽഹിയുടെ ഇന്നിങ്സ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 140 റൺസിൽ അവസാനിക്കുകയായിരുന്നു. ചെന്നൈ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

ആദ്യ ബാറ്റിങ്ങിൽ ചെന്നൈ നിരയിൽ ചെറിയ ചെറിയ സംഭാവനകൾ നൽകിക്കൊണ്ട് ഋതുരാജ്, ദുബേ, രഹാനെ, റായിഡു, ജഡേജ, ധോണി എന്നിവരൊക്കെ ഇരുപതുകളിൽ പുറത്തായി. മിച്ചൽ മാർഷ് 3 വിക്കറ്റും അക്ഷർ പട്ടേൽ 2 വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ 25 റൺസ് എടുക്കുന്നതിനിടെ 3 വിക്കറ്റുകൾ നഷ്ടമായ ‍ഡൽഹിയ്‌ക്കായി നാലാം വിക്കറ്റിൽ മനീഷ് പാണ്ഡെയും റൂസ്സോയും അർദ്ധസെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിച്ചു. ഇരുവരും പുറത്തായതോടെ ‍ഡൽഹി പരാജയത്തിലേക്ക് നീങ്ങി. 12 പന്തിൽ 21 റൺസുമായി അക്ഷര്‍ പട്ടേൽ പൊരുതിനോക്കിയെങ്കിലും വിജയത്തിന് അത് മതിയായിരുന്നില്ല. ചെന്നൈയ്ക്കായി പേസർമാരായ മതീഷ പതിരാനാ 3 വിക്കറ്റും ചഹർ 2 വിക്കറ്റും വീഴ്ത്തി.

അതിനിടെ മത്സരം ആരംഭിക്കുന്നതിന് മുൻപായി നടന്ന ഒരു നിമിഷമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ടോസ് കഴിഞ്ഞ് തിരികെ നടന്നുവരികയായിരുന്നു ചെന്നൈ നായകൻ ധോണി. അതിനടുത്തായി സഹതാരവുമായി സംസാരിച്ച് നിൽക്കുകയായിരുന്നു പേസർ ദീപക് ചഹർ. അദ്ദേഹത്തെ കടന്നുപോകുന്ന സമയത്ത്, ധോണി ചഹാറിനെ നേർക്ക് കൈവീശിയടിക്കുന്ന പോലെയുള്ള ആംഗ്യം കാണിക്കുകയായിരുന്നു. ആദ്യമൊന്ന് അമ്പരന്നുവെങ്കിലും പിന്നീട് പുഞ്ചിരിയോടെ അദ്ദേഹം ധോണിയെ നോക്കുകയാണ്.

Categories
Uncategorized

എല്ലാവരുടെയും ശ്വാസം നിലച്ച നിമിഷങ്ങൾ; അവസാന പന്തിൽ നാടകീയ രംഗങ്ങൾ.. വീഡിയോ കാണാം

ഈ ഐപിഎൽ സീസൺ കണ്ട മറ്റൊരു ത്രില്ലർ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 4 വിക്കറ്റിന്റെ ആവേശവിജയം. രാജസ്ഥാൻ ഉയർത്തിയ 215 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അവർക്ക് അവസാന പന്തിൽ 5 റൺസാണ് ജയിക്കാൻ വേണ്ടിയിരുന്നത്. അതിൽ അബ്ദുൽ സമദ് അടിച്ച പന്ത് ലോംഗ്ഓഫിൽ ബട്ട്‌ലർ ക്യാച്ച് എടുത്തെങ്കിലും സന്ദീപ് ശർമ എറിഞ്ഞത് നോബോൾ ആവുകയായിരുന്നു. അതോടെ ഫ്രീഹിറ്റ് പന്തിൽ ബോളറുടെ തലയ്ക്ക് മുകളിലൂടെ സിക്സ് പറത്തി സമദ് വിജയം പിടിച്ചെടുക്കുകയായിരുന്നു.

നേരത്തെ ആദ്യ ബാറ്റിങ്ങിൽ 95 റൺസെടുത്ത ഓപ്പണർ ജോസ് ബട്ട്‌ലറിന്റെയും 66 റൺസുമായി പുറത്താകാതെ നിന്ന നായകൻ സഞ്ജു സാംസന്റെയും മികവിലാണ് രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് നേടിയത്. മറ്റൊരു ഓപ്പണർ ജയ്സ്വാൾ 18 പന്തിൽ 35 റൺസും എടുത്തു. കൂറ്റൻ സ്കോർ പിന്തുടർന്ന ഹൈദരാബാദിനായി ഇറങ്ങിയ എല്ലാവരും ചെറിയ ചെറിയ സംഭാവനകൾ നൽകിയെങ്കിലും അവർ വിജയത്തിൽ എത്തുമെന്ന് ആരും കരുതിയിരുന്നില്ല.

4 വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ ചഹാൽ മത്സരം രാജസ്ഥാന് അനുകൂലമാക്കി എന്ന് എല്ലാവരും കരുതി. അവസാന രണ്ട് ഓവറിൽ 41 റൺസ് വേണ്ടപ്പോൾ പേസർ കുൽദീപ് യാദവ് എറിഞ്ഞ പത്തൊമ്പതാം ഓവറിലെ ആദ്യ നാല് പന്തുകളിൽ 6,6,6,4 എന്നിങ്ങനെ നേടിയ ഗ്ലെൻ ഫിലിപ്സ്, അവരെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. അഞ്ചാം പന്തിൽ ഫിലിപ്സ് ഔട്ടായതോടെ റോയൽസ് ആശ്വസിച്ചു. 17 റൺസ് വേണ്ട അവസാന ഓവർ എറിയാനെത്തിയത് പേസർ സന്ദീപ് ശർമ.

ആദ്യ പന്തിൽ അബ്ദുൽ സമദ് നൽകിയ ക്യാച്ച് ഒബെഡ് മകോയി വിട്ടുകളയുന്നു, അവർ ഡബിൾ നേടുകയും ചെയ്യുന്നു. രണ്ടാം പന്തിൽ ലോങ് ഓണിലേക്ക് സമദ് ഉയർത്തിയടിച്ചപ്പോൾ ജോ റൂട്ട് പറന്നുപിടിക്കാൻ ശ്രമിച്ചെങ്കിലും അത് കയ്യിൽ തട്ടി സിക്സായി. മൂന്നാം പന്തിൽ വീണ്ടുമൊരു ഡബിൾ. മെച്ചപ്പെട്ട രീതിയിൽ എറിഞ്ഞ് നാലാം പന്തിലും അഞ്ചാം പന്തിലും സിംഗിൾ മാത്രം വിട്ടുകൊടുത്ത് സന്ദീപ് റോയൽസിന് പ്രതീക്ഷ നൽകി. അഞ്ച് റൺസ് വേണ്ട അവസാന പന്തിൽ ജോസ് ബട്ട്‌ലർ ക്യാച്ച് എടുത്തതോടെ ജയ്പൂർ സ്റ്റേഡിയം ഇളകിമറിഞ്ഞെങ്കിലും നോബോൾ സൈറൺ മുഴങ്ങിയതോടെ നിശബ്ദമായി. തുടർന്ന് സിക്സ് അടിച്ച് വിജയവും നേടി, അബ്ദുൽ സമദ് ഹീറോയായി.

Categories
Uncategorized

4,6,4 ഇത് ഫിനിഷർ സഞ്ജു , ധോണി സ്റ്റൈലിൽ സഞ്ജുവിന്റെ ഫിനിഷ്; ഹൈലൈറ്റ്സ് വീഡിയോ കാണാം

ജയ്പൂരിലെ സവായ്‌ മാൻ സിംഗ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ, സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് കൂറ്റൻ സ്കോർ. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ അവർ, നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 214 റൺസാണ് നേടിയത്. ഇത് ജയ്പൂർ സ്റ്റേഡിയത്തിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ കൂടിയാണ്. റോയൽസിനായി ഓപ്പണർ ജോസ് ബട്ട്‌ലറും(95) നായകൻ സഞ്ജു സാംസനും(66*) അർദ്ധസെഞ്ചുറി നേടി.

ആദ്യം ബാറ്റിംഗ് ആരംഭിച്ചപ്പോൾ ബട്ട്‌ലർ ടൈമിംഗ് കണ്ടെത്താൻ വിഷമിച്ചെങ്കിലും, ഒരറ്റത്ത് യുവതാരം ജയ്‌സ്വാൾ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ച്ചവെച്ചിരുന്നു. 18 പന്തിൽ 35 റൺസെടുത്ത അദ്ദേഹം മടങ്ങിയശേഷം എത്തിയ സഞ്ജുവും ജോസും ചേർന്ന്, രണ്ടാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിച്ചു. അർഹിച്ച സെഞ്ചുറിയ്‌ക്ക് അഞ്ച് റൺസ് അകലെ, 59 പന്തിൽ 95 റൺസുമായി ബട്ട്‌ലർ മടങ്ങുമ്പോൾ സ്കോർ 18.3 ഓവറിൽ 192/2. പിന്നീട് അവസാന ഓവറിലെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തോടെ സഞ്ജു രാജസ്ഥാന് മികച്ച ഫിനിഷ് നൽകുകയായിരുന്നു.

നടരാജൻ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ ഹേറ്റ്മയർ സിംഗിൾ നേടി. രണ്ടാം പന്തിൽ ലോ ഫുൾടോസ് ബോൾ, അനായാസം സ്കൂപ്പ് ഷോട്ട് കളിച്ച് സഞ്ജു ഫൈൻലെഗിലേക്ക് ബൗണ്ടറി കടത്തി. മൂന്നാം പന്തിലും നാലാം പന്തിലും സിംഗിൾ മാത്രം. തുടർന്ന് അഞ്ചാം പന്തിൽ തകർപ്പനൊരു ഷോട്ടിലൂടെ ലോങ് ഓണിലേക്ക് 93 മീറ്റർ പാഞ്ഞ പടുകൂറ്റൻ സിക്സർ. അവസാന പന്തിൽ അതിലും മികച്ചൊരു ഷോട്ട് ആയിരുന്നു. യോർക്കർ കിംഗായ നട്ടുവിന്റെ കിടിലൻ യോർക്കറായിരുന്നു വന്നത്. പക്ഷേ ഷോർട്ട് തേർഡ്മാൻ ഫീൽഡറേ വെറും കാഴ്ചക്കാരനാക്കി ഒരു ചെത്ത് ഷോട്ടിലൂടെ മറ്റൊരു ബൗണ്ടറി. സഞ്ജുവിനും രാജസ്ഥാൻ റോയൽസിനും ത്രില്ലർ ഫിനിഷ്!

Categories
Uncategorized

‘എല്ലാം സോൾവായോ ‘ മത്സര ശേഷം തമ്മിൽ കൈ കൊടുത്ത് ദാദയും കോഹ്‌ലിയും ; വീഡിയോ കാണാം

ഇന്നലെ തങ്ങളുടെ ഹോംഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിനെ 7 വിക്കറ്റിന് തകർത്ത ‍ഡൽഹി ക്യാപിറ്റൽസ് പ്ലേയോഫ് പ്രതീക്ഷകൾ നിലനിർത്തി. സീസണിലെ ആദ്യ അഞ്ച് മത്സരങ്ങളും പരാജയപ്പെട്ട അവർ, അടുത്ത അഞ്ച് മത്സരങ്ങളിൽ നിന്നും നാല് ജയം നേടിയിരിക്കുകയാണ്. ഇന്നലെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് എടുത്തപ്പോൾ, ഡൽഹി വെറും 16.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നിരുന്നു.

ആദ്യ ബാറ്റിങ്ങിൽ ബംഗളൂരുവിനായി നായകൻ ഡു പ്ലെസ്സിയും കോഹ്‌ലിയും ചേർന്ന് ഒന്നാം വിക്കറ്റിൽ 82 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചു. 45 റൺസെടുത്ത ഡു പ്ലെസ്സിയെയും തൊട്ടടുത്ത പന്തിൽ മാക്സ്വെല്ലിനെയും പുറത്താക്കിയ മിച്ചൽ മാർഷ് ‍ഡൽഹിയ്ക്ക്‌ ബ്രേക്ക്ത്രൂ നൽകി. അധികം വൈകാതെ 55 റൺസെടുത്ത കോഹ്‌ലിയും മടങ്ങി. എങ്കിലും 29 പന്തിൽ 54 റൺസ് നേടി തന്റെ കന്നി ഐപിഎൽ അർദ്ധസെഞ്ചുറിയുമായി പുറത്താകാതെ നിന്ന മഹിപാൽ ലോമ്രോർ ബംഗളൂരുവിന് ഭേദപ്പെട്ട സ്കോർ കണ്ടെത്താൻ സഹായിച്ചു.

മറുപടി ബാറ്റിങ്ങിൽ ‍ഡൽഹിക്കായി നായകൻ വാർണറും ഫിൽ സൾട്ടും ചേർന്ന്‌ വെടിക്കെട്ട് തുടക്കമാണ് നൽകിയത്. 14 പന്തിൽ 22 റൺസെടുത്ത വാർണർ, ആറാം ഓവറിന്റെ ആദ്യ പന്തിൽ പുറത്തായെങ്കിലും സീസണിലെ തങ്ങളുടെ ഏറ്റവും ഉയർന്ന പവർപ്ലെ സ്കോർ ‍ഡൽഹി നേടിയിരുന്നു(6 ഓവറിൽ 70/1). പിന്നീടെത്തിയ മാർഷും വമ്പനടികളോടെ 17 പന്തിൽ 26 റൺസ് നേടി റൺറേറ്റ് കുറയാതെ കാത്തു. ബംഗളൂരു ബോളർമാരെ കടന്നാക്രമിച്ച സാൾട്ട്, 45 പന്തിൽ 87 റൺസോടെ ടോപ് സ്കോററായി. 22 പന്തിൽ 35 റൺസോടെ റൂസ്സോയും 3 പന്തിൽ 8 റൺസോടെ അക്ഷർ പട്ടേലും പുറത്താകാതെ നിന്നു.

അതിനിടെ മത്സരശേഷം ബംഗളൂരു താരം വിരാട് കോഹ്‌ലിയും ‍ഡൽഹി ടീമിന്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് സൗരവ് ഗാംഗുലിയും പരസ്പരം ഹസ്തദാനം ചെയ്യുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. കാരണം, ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽവെച്ച് ഇതിനുമുൻപ് ഈ സീസണിൽ ഇരുടീമുകളും ഏറ്റുമുട്ടിയ മത്സരശേഷം കോഹ്‌ലിയ്‌ക്ക് കൈകൊടുക്കാതെ മുന്നോട്ടു കയറിപ്പോകുന്ന ഗാംഗുലിയുടെ പ്രവർത്തി ഒരുപാട് വിമർശനങ്ങൾക്ക് വിധേയമായിരുന്നു. ഇന്ത്യൻ ടീമിന്റെ നായകസ്ഥാനത്തുനിന്നും കോഹ്‌ലിയെ മാറ്റിയത് ഗാംഗുലിയുടെ നിർദേശപ്രകാരമായിരുന്നു എന്ന വാർത്തകൾ പുറത്തുവന്നശേഷം ഇരുവരും അത്ര സ്വരച്ചേർച്ചയിൽ ആയിരുന്നില്ല. എങ്കിലും ഇന്നലെ മത്സരശേഷം ഗാംഗുലി കോഹ്‌ലിക്ക് കൈകൊടുക്കുകയും പുറത്തുതട്ടി അഭിനന്ദിക്കുകയും ചെയ്തിരുന്നു.