ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും മികച്ച താരങ്ങളാണ് വിരാട് കോഹ്ലിയും ചെതേഷ്വാർ പൂജാരയും. എന്നാൽ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ഇരുവർക്കും മികച്ച രീതിയിൽ ബാറ്റ് ചെയ്യാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ഇരുവരുടെയും വിക്കറ്റ് ഓസ്ട്രേലിയ എടുത്തതിന്റെ പിന്നിൽ പന്ത് ചുരുണ്ടൽ ഉണ്ടായതാണ് മുൻ പാകിസ്ഥാൻ താരം ബാസിത് അലിയുടെ ആരോപണം.
എന്താണ് ബാസിത് അലിയുടെ ആരോപണം എന്ന് നമുക്ക് പരിശോധിക്കാം.‘‘18–ാം ഓവറില്‍ പന്തിന്റെ രൂപം മാറിയെന്നു പറഞ്ഞ അംപയർ പുതിയ പന്ത് ഉപയോഗിക്കാൻ നിർദേശിച്ചിരുന്നു.ആ സമയം ആയപ്പോൾ ഇന്ത്യൻ നിര തകർന്നിരുന്നു.15-20 ഓവറിലുള്ളിൽ പന്ത് റിവേഴ്‌സ് സ്വിങ് ചെയ്യുനത് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ.അത് കൊണ്ട് തന്നെ 13 മുതൽ 18 വരെയുള്ള ഓവറുകളിലെ തെളിവുകൾ പരിശോദിച്ചാൽ പന്ത് ചുരുണ്ടൽ നടന്നിട്ടുണ്ടെന്ന് വ്യക്തമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൂജാര 13 ഓവറിന്റെ അഞ്ചാമത്തെ പന്തിൽ ഗ്രീനിൻ മുന്നിൽ ബൗളേഡായി. കോഹ്ലിയാകട്ടെ 19 മത്തെ ഓവറിന്റെ രണ്ടാമത്തെ പന്തിൽ സ്റ്റീവ് സ്മിത്തിന് സ്റ്റാർക്കിന്റെ പന്തിൽ ക്യാച്ച് നൽകി മടങ്ങി.കോഹ്ലിയും പൂജാരയും 14 റൺസ് സ്വന്തമാക്കി.ഈ കാരണങ്ങൾ കൊണ്ട് എല്ലാം തന്നെ ബാസിത് അലിയുടെ സംശയം ഒരു പക്ഷെ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളെയും സംശയത്തിലാക്കിയേക്കാം.